Jesna Missing Case New Updates : 2018ൽ കോട്ടയം എരുമേലിയിൽ നിന്നും പത്തനംതിട്ട സ്വദേശിനി ജസ്ന മരിയയുടെ തിരോധാനക്കേസിൽ അന്വേഷണം അവസാനിപ്പിച്ച് സിബിഐ. കാണതായ ജസ്നയ്ക്ക് എന്ത് സംഭവിച്ചുയെന്ന് കണ്ടെത്താൻ സാധിച്ചില്ലെന്ന് സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകി. അതേസമയം കേസിൽ എന്തെങ്കിൽ കൂടുതൽ തെളുവുകൾ ലഭിച്ചാൽ തുടരന്വേഷണം നടത്താമെന്നറിയിച്ചാണ് കേന്ദ്ര ഏജൻസി കോടതിക്ക് റിപ്പോർട്ട് നൽകിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

2021ലാണ് സിബിഐക്ക് ജസ്ന തിരോധാന കേസ് അന്വേഷിക്കാൻ ചുമതല നൽകിയത്. കേസ് അന്വേഷിച്ച സിബിഐ പെൺകുട്ടിയുടെ ലുക്കഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന. കൂടാതെ ജസ്നയെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികവും അന്വേഷണ ഏജൻസി പ്രഖ്യാപിച്ചിരുന്നു. പെൺകുട്ടി വിദേശത്തുണ്ടെന്നുള്ള ചില മൊഴികളുടെ അടിസ്ഥാനത്തിൽ യെല്ലോ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഏറ്റവും ഒടുവിൽ ഒരു പോക്സോ കേസിലെ പ്രതിയുടെ മൊഴിപ്രാകാരം അന്വേഷണം നടത്തിയങ്കിലും സിബിഐക്ക് പ്രതീക്ഷിച്ച ഫലം ലഭ്യമായില്ല. തുടർന്നാണ് കേസ് അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.


ALSO READ : ജസ്നയ്ക്ക് എന്ത് സംഭവിച്ചുവെന്ന് തനിക്ക് അറിയാം, യുവാവിൻറെ മൊഴി; പാരിതോഷികത്തിനുള്ള വിളികൾ, ജസ്ന ഇപ്പോൾ എവിടെയാണ് ?


2018 മാർച്ച് 22 നാണ് വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന്റെ മകൾ ജസ്ന മരിയയെ കാണാതാകുന്നത്. ജസ്ന കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിയായിരുന്നു. കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കെന്നും പറഞ്ഞ് പോയ ജസ്നയെ പിന്നീട് ആരും കണ്ടിട്ടില്ല. ആദ്യം ലോക്കൽ പോലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തിയെങ്കിലും ഒരു എത്തും പിടിയും കിട്ടിയില്ല.


പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ബംഗളൂരു, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി. നാലായിരത്തിലധികം ഫോൺ കോളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. എന്തിനേറെ ജെസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം വരെ ഡിജിപി പ്രഖ്യാപിച്ചിരുന്നു.


ജെസ്നയുമായി സൗഹൃദമുണ്ടായിരുന്ന സഹപാഠിയെ പല തവണ ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. പത്തനംതിട്ട പൊലീസ് മേധാവിയായ കെ ജി സൈമൺ വന്ന ശേഷം അന്വേഷണം വീണ്ടും ചൂടുപിടിക്കുകയും ജസ്നയെ സംബന്ധിച്ച നി‍ർണായക വിവരങ്ങൾ കിട്ടിയതായും വാ‍ർത്ത വന്നു. ജെസ്ന ജീവനോടെയുണ്ടെന്നും വാ‍ർത്തകളുണ്ടായി. എന്നാൽ ഇതേക്കുറിച്ച് എന്തെങ്കിലും വെളിപ്പെടുത്തലോ സ്ഥിരീകരണമോ തരാതെ ഡിസംബ‍ർ 31ന് കെ ജി സൈമൺ സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്തു. അതിന് ശേഷമാണ് കേസ് ഫെബ്രുവരി 2021ൽ സിബിഐക്ക് കൈമാറിയത്.  കോടതി വിധിക്ക് ശേഷം മാർച്ച് 11നാണ് കേസ് സിബിഐ ഏറ്റെടുത്തത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.