കൊല്ലം: ഒടുവിൽ ദുരൂഹതകൾ ഒഴിയുന്നു. കല്ലുവാതുക്കലിൽ പ്രസവത്തെ തുടർന്ന് കുഞ്ഞിനെ ഉപേക്ഷിച്ച രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തിനെ കണ്ടെത്തിയതായി സൂചന. ആറ് ഫേസ്ബുക്ക് അക്കൌണ്ടുകളെങ്കിലും രേഷ്മക്ക് ഉണ്ടായിരുന്നെന്നാണ് സൈബർസെൽ കണ്ടെത്തിയത്. നാല് സിം കാർഡുകളും രേഷ്മക്ക് ഉണ്ടായിരുന്നു എന്നാണ് കണ്ടെത്തൽ. ഇതിലൊരു കാർഡ് രേഷ്മ നശിപ്പിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

നാല് പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. രേഷ്മയുടെ ചാറ്റ് സംബന്ധിച്ച വിവരങ്ങൾക്കായി അന്വേഷണ സംഘം ഫേസ്ബുക്കിനെ സമീപിച്ചിട്ടുണ്ട്. പോലീസ് തയ്യാറാക്കിയ നാല് പേരുടെ പട്ടികയിൽ നിന്ന് ഒരാളാകും രേഷ്മയുടെ കാമുകനെന്നാണ് സൂചന.


ഇവരെ അടുത്ത ദിവസം ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത രേഷ്മയുടെ ബന്ധു ആര്യയുടെ ഭർത്താവ് രഞ്ജിത്തിനെ പോലീസ് ചോദ്യം ചെയ്തു.


ആറ് ഫേസ്ബുക്ക് അക്കൗണ്ടുകളാണ് രേഷ്മക്കുണ്ടായിരുന്നത്. മൂന്ന് മാസം മാത്രം ഒരു അക്കൗണ്ട് ഉപയോഗിച്ച ശേഷം ഉപേക്ഷിക്കും. ഇതായിരുന്നു രീതി. ഈ അക്കൗണ്ടുകൾ വഴിയാണ് രേഷ്മ കാമുകനുമായി ചാറ്റ് ചെയ്തിരുന്നത്.


ALSO READ: Kalluvathukkal Suicide Case: എല്ലാ സൂചനകളും രേഷ്മക്കെതിരെ, കേസ് കൂടുതൽ സങ്കീർണമാകുന്നു


അനന്തു എന്ന ഫേസ്ബുക്ക് അക്കൌണ്ടിൽ നിന്നായിരുന്നു രേഷ്മക്ക് മെസ്സേജുകൾ എത്തിയിരുന്നത്. ഇയാളെ നിരവധി തവണ കാണാനായി രേഷ്മ പോയിരുന്നെന്നും എന്നാൽ കാണാൻ പറ്റിയിട്ടില്ലെന്നുമാണ് പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഇതുമായി ബന്ധപ്പെട്ട് വളരെ വിശദമായ അന്വേഷണം തന്നെയാണ് പോലീസ് നടത്തിയത്.


ALSO READപിഞ്ചുകുഞ്ഞിനെ കൊന്ന കേസിൽ പിടിയിലാകുന്നത് സഹിക്കാൻ വയ്യ; ആര്യയുടെ ആത്മഹത്യാ കുറിപ്പ്


കേസിൽ രേഷ്മയുടെ ബന്ധുക്കളായ പെൺകുട്ടികൾ ദിവസങ്ങൾക്ക് മുൻപാണ് ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യ ചെയ്തത്.യുവതികളിലൊരാളുടെ ആത്മഹത്യാക്കുറിപ്പിൽ സുഹൃത്ത് രേഷ്മക്കെതിരെയാണ് ആരോപണം.ഇരുവരുടെയും മരണത്തോടെ കേസ് വീണ്ടും സങ്കീർണമാവുകയാണ്. കേസ് വീണ്ടും പ്രതി രേഷ്മയിലേക്ക് എത്തിയിരിക്കുകയാണ്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക