കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി അര്‍ജുന്‍ ആയങ്കി (Arjun Ayanki) ഹാജരായി. അർജുൻ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാണ് എത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയതിനെ തുടർന്നായിരുന്നു അർജുൻ (Arjun Ayanki) എത്തിയത്. അർജുനൊപ്പം അഭിഭാഷകരും ഉണ്ടായിരുന്നു.   രാവിലെ പതിനൊന്നുമണിക്ക് കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഹാജരാകാൻ പറഞ്ഞിരുന്നുവെങ്കിലും നിശ്ചയിച്ച സമയത്തിന് മുൻപേ അർജുൻ എത്തിയിരുന്നു. 


ഒളിവിലായിരുന്ന അർജുൻ ഹാജരാകുമോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കെയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അർജുൻ നേരത്തെതന്നെ അഭിഭാഷകരുമൊത്ത് എത്തിയത്.  രണ്ടര കിലോ കടത്തിയ കേസിൽ പ്രതിയുടെ മൊഴി അനുസരിച്ച് സ്വർണ്ണക്കടത്തിന്റെ സൂത്രധാരനാണ് ഈ അർജുൻ.  


Also Read: Karippur gold smuggling: അർജുൻ ആയങ്കി ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാർ ഉപേക്ഷിച്ച നിലിൽ കണ്ടെത്തി; നമ്പർ പ്ലേറ്റ് മാറ്റിയ നിലയിൽ 


അർജുൻ (Arjun Ayanki)  ഇത്രയും സ്വർണം ആർക്കുവേണ്ടിയാണ് കടത്തുന്നത്, കേസിൽ ഇയാൾ ഇടനിലക്കാരനാണോ, ഇതിനുള്ള ഫണ്ട് എവിടെനിന്ന് കിട്ടി എന്നിവയാണ് അന്വേഷണ സംഘം പ്രത്യേകമായി അന്വേഷിക്കുന്നത്.  കേസിൽ അറസ്റ്റിലായ പ്രതിയായ മുഹമ്മദ് ഷഫീഖിനെ കസ്റ്റഡിയിൽ കിട്ടാനുള്ള പോലീസിന്റെ അപേക്ഷ കോടതി ഇന്ന് പരിശോധിക്കും. 


ഇയാളെ കസ്റ്റഡിയിൽ കിട്ടിയാൽ രണ്ടുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് പൊലീസ്.  ഇതിനിടയിൽ അർജുൻ ആയങ്കി (Arjun Ayanki) ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാർ ഉപേക്ഷിച്ച നിലിൽ ഇന്നലെ കണ്ടെത്തിയിരുന്നു. 


Also Read: Gold smuggling case: അർജുൻ ആയങ്കിയ്ക്ക് വാഹനം എടുത്ത് നൽകിയ സജേഷിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത് സിപിഎം


കാറിന്റെ നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിലാണ് കണ്ടെത്തിയത്. കണ്ണൂർ പരിയാരം മെഡിക്കൽ കോളജിന് സമീപത്താണ് ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കാർ പൊലീസ് സ്റ്റേഷനിലേക്ക് (Police station) മാറ്റിയിരുന്നു.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.