Kochi : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ (Karipur Gold Smuggling Case) അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയെ (Arjun Ayanki)  കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ട്  കസ്റ്റംസ് നൽകിയ അപേക്ഷ കോടതി തള്ളി.  എറണാകുളം സാമ്പത്തിക കുറ്റങ്ങൾക്കുള്ള കോടതിയാണ് കസ്റ്റംസിന്‍റെ അപേക്ഷ തള്ളിയത്. നാല് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു കസ്റ്റംസ് അപേക്ഷ.


COMMERCIAL BREAK
SCROLL TO CONTINUE READING

 ടി പി കേസിലെ കുറ്റവാളിക്കൊപ്പം അർജുൻ ആയങ്കിയെ (Arjun Ayanki) ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പറഞ്ഞാണ് കസ്റ്റംസ് പ്രതിയുടെ കസ്റ്റഡി ആവശ്യപ്പെട്ടത്.  കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷഫീഖിന് ജാമ്യം ലഭിച്ചിരുന്നു. ജാമ്യാപേക്ഷയെ കസ്റ്റംസ് എതിർത്തിരുന്നില്ല. പ്രതി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു. 


ALSO READ: Karippur gold smuggling case: മുഖ്യപ്രതി മുഹമ്മദ് ഷഫീഖിന് ജാമ്യം


അന്വേഷണ പുരോ​ഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. കസ്റ്റഡിയിലായി പതിമൂന്നാം ദിവസമാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരി​ഗണിക്കുന്ന കോടതി ജാമ്യം അനുവദിച്ചത്.


ALSO READ: Karipur Gold Smuggling Case: നഗ്നനാക്കി മര്‍ദ്ദിച്ചതായി അര്‍ജുന്‍ കോടതിയില്‍, മൊഴികളില്‍ വൈരുദ്ധ്യമെന്ന് കസ്റ്റംസ്


 കഴിഞ്ഞ 21ന് പുലർച്ചെ ദുബായിൽ നിന്ന് അർജുൻ ആയങ്കിയ്ക്ക് കൈമാറുന്നതിന് 2.33 കിലോ സ്വർണവുമായാണ് മുഹമ്മദ് ഷഫീഖ് കരിപ്പൂർ (Karipur) വിമാനത്താവളത്തിൽ എത്തിയത്. തുടർന്ന് പ്രതിയെ കസ്റ്റംസ് പിടികൂടുകയായിരുന്നു.


ALSO READ: Kodi Suni Muhammed Shafi: 22തവണ സ്വർണ്ണം പൊട്ടിച്ചെന്ന് അർജുൻ, സ്വർണ്ണക്കടത്തിൽ കൊടി സുനിയേയും മുഹമ്മദ് ഷാഫിയെയും ചോദ്യം ചെയ്യും


സ്വർണക്കടത്തിൽ അർജുൻ ആയങ്കി ഉൾപ്പെടെയുള്ള വരുടെ വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചത് മുഹമ്മദ് ഷഫീഖിൽ നിന്നായിരുന്നു. കരിപ്പൂർ കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണക്കടത്തിൽ വിശദമായ അന്വേഷണമാണ് കസ്റ്റംസ് നടത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക