കൊല്ലം: കൊല്ലം ചിതറയിൽ 21 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മാതാപിതാക്കളും സഹോദരനും ചേർന്നാണ് കൊല നടത്തിയത്. ഇയാളുടെ നിരന്തര ശല്യത്തിൽ പൊറുതിമുട്ടിയാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.ചിതറ കൊല്ലായിൽ സൊസൈറ്റി മുക്കിൽ ആദർശ് എന്ന 21 കാരനെ കഴിഞ്ഞ ദിവസമാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മൃതദേഹത്തിന്‍റെ കഴുത്തിൽ കയർ മുറുക്കിയതെന്ന് തോന്നിക്കുന്ന പാടുകൾ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് ആദർശിന്‍റെ അച്ഛൻ തുളസീധരൻ, അമ്മ മണിയമ്മാൾ, സഹോദരൻ അഭിലാഷ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്.


ALSO READ: വധശിക്ഷയിൽ നിന്ന് മലയാളിയെ രക്ഷിച്ചു; ഉമ്മൻ ചാണ്ടിയുടെ വിയോ​ഗത്തിൽ വേദനയോടെ പ്രവാസിലോകം


നാട്ടിലും വീട്ടിലും ശല്യക്കാരനായ മകനെക്കൊണ്ട് പൊറുതിമുട്ടി കൊലപ്പെടുത്തുകയായിരുന്നെവെന്നാണ് കുടുംബം പൊലീസിനോട് വ്യക്തമാക്കിയത്. മദ്യപിച്ച് സ്ഥിരം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ആദർശിനെ കഴിഞ്ഞ ദിവസം സമീപത്തെ വീട്ടിൽ ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് മാതാപിതാക്കൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നു.

തുടർന്ന് വീട്ടിലും ബഹളമുണ്ടാക്കുകയും ആക്രമിക്കുകയും ചെയ്തതിനെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ മൂവരും ചേർന്ന് ആദർശിന്‍റെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. പ്രതികളെ കൊലപാതകം നടന്ന വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ