Kozhikode : കോഴിക്കോട് ഇരട്ട സ്ഫോടന കേസിൽ (Kozhikode Double Blast Case) ഒന്നാം പ്രതിയായ തടിയന്റവിട നസീറിനെയും നാലാം പ്രതിയായ ഷിഫാസിനെയും കോടതി വെറുതെ വിട്ടു. അതിനോടൊപ്പം തന്നെ അബ്ദുൾ ഹാലിം, അബൂബക്കർ യുസഫ് എന്നീ പ്രതികളെ വെറുതെ വിട്ടതിനെതിരെ എൻ ഐ എ നൽകിയ അപ്പീലും കോടതി തള്ളി.


COMMERCIAL BREAK
SCROLL TO CONTINUE READING

വിചാരണ കോടതി ഒന്നാം പ്രതി തടിയന്‍റവിട നസീറിനും, നാലം പ്രതി ഷഫാസിനും ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഈ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് തടിയന്റവിട നസീറും ഷിഫാസും അപ്പീൽ നൽകിയിരുന്നു. ഇവരുടെ ഹർജിയിലും, എൻ ഐ എ ഹർജിയിലും വാദം കേട്ടതിന് ശേഷമാണ് കോടതി ഇരുവരെയും വെറുതെ വിട്ടത്.


ALSO READ: Goons Attack in Thiruvananthapuram : തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; ധനുവച്ചപുരം കോളേജിൽ പെട്രോൾ ബോംബെറിഞ്ഞു, വാഹനങ്ങൾ അടിച്ചു തകർത്തു


കേസിൽ തങ്ങൾ നിരപരാധികൾ ആണെന്നും, യുഎപിഎ അടക്കമുള്ള കുറ്റങ്ങൾ തങ്ങൾക്കെതിരെ നിലനിൽക്കില്ലെന്നും പ്രതികൾ ഹർജിയിൽ അറിയിച്ചിരുന്നു. ഇതിന് മുമ്പ് മൂന്നാം പ്രതി അബ്ദുൾ ഹാലിമിനെയും ഒൻപതാം പ്രതി അബൂബക്കർ യൂസഫിനെയും വെറുതെ വിട്ടിരുന്നു. എന്നാൽ ഇതിനെതിരെയാണ് എൻഐഎ അപ്പീൽ നൽകിയത്.



ALSO READ: Actress Attack Case | ബുധനാഴ്ച വരെ അറസ്റ്റ് പാടില്ല, ദിലീപിന്റെ മുൻകൂർ ജാമ്യഹർജി പരി​ഗണിക്കുന്നത് മാറ്റി


 


2006 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.  കോഴിക്കോട് മൊഫ്യൂസിൾ ബസ്റ്റാന്‍റിലും കെ.എസ്ആർടിസി സ്റ്റാന്റിലുമാണ് സ്ഫോടനം നടന്നത്, കേസിൽ ആകെ 9 പ്രതികളാണ് ഉള്ളത്. അതിൽ തന്നെ 2 പ്രതികൾ ഇപ്പോഴും ഒളിവിലാണ്. കേസ് ആദ്യം അന്വേഷിച്ചത് ലോക്കൽ പോലീസായിരുന്നു. പിന്നീട് അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു.



ALSO READ: Attappadi Madhu Murder | സാക്ഷികൾക്ക് പണം വാ​ഗ്ദാനം, കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കുടുംബം


 


കേസിൽ നിലവിൽ ഒളിവിൽ കഴിയുന്നവരുടെയും മറ്റൊരാളുടെയും വിചാരണ ഇനിയും പൂർത്തിയയായിട്ടില്ല. കേസിലെ മറ്റൊരു പ്രതിയെ എൻഐഎ മാപ്പ് സാക്ഷി ആക്കിയിരുന്നു. ഇത് കൂടാതെ കേസിൽ മറ്റൊരു പ്രതി വിചാരണയ്ക്കിടെ മരണപ്പെടുകയും ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.