പത്തനംതിട്ട: റാന്നി ബൈപ്പാസിലെ വനിതകളായ ലോട്ടറി വില്പനക്കാർക്ക് തൊഴിലെടുത്തും ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്. വീടു പുലർത്താൻ ലോട്ടറിയുമായി ഇറങ്ങിയ ഇവരും പറ്റിക്കപ്പെടുന്നു.  ഇരുചക്ര വാഹനങ്ങളിൽ എത്തുന്ന ആളുകൾ ലോട്ടറിയും പണവും അപഹരിക്കുന്നത് പതിവായിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹെൽമറ്റ് ധരിച്ച് എത്തി ലോട്ടറി വാങ്ങാനെന്ന വ്യാജേന ഇവരുടെ കൈയ്യിലുള്ള ലോട്ടറികൾ വാങ്ങി അതിവേഗം ബൈക്കിൽ കടക്കുന്ന വരാണ് ഒരു കൂട്ടർ. കുറച്ച് ദൂരം പിന്നാലെയോടി തളർന്ന ശരീരവും നിറഞ്ഞ കണ്ണുകളുമായി ഇവർ വീട്ടിലേക്ക് മടങ്ങും.പല തവണ പോലീസിൽ പരാതിപെട്ടിട്ടും തെളിവില്ലാത്തതിനാൽ അന്വേഷണം നിലക്കുന്നതാണ് സാഹചര്യം.


സമ്മാനമടിച്ച ലോട്ടറി കളുടെ നമ്പർ തിരുത്തി നൽകി കബളിപ്പിക്കുന്നവരും എത്തുന്നത് ഇവരുടെ അടുത്താണ്.തട്ടിച്ച് എടുക്കുന്ന ലോട്ടറികളിൽ സമ്മാനമടിച്ചാൽ ഏജൻസികൾക്ക് ഇവരെ പിടികൂടാൻ കഴിയും ഏജൻസികൾ അതിന് തയ്യാറാകണമെന്നാണ് ആവശ്യം


നിരന്തരം തട്ടിപ്പിന് ഇരയാകുന്നതിനാൽ ഇവരുടെ വീടുകൾ കൂടുതൽ ദാരിദ്രത്തിലേക്കും സാമ്പത്തിക പ്രതിസന്ധികളിലേക്കും നീങ്ങുകയാണ്. വെറും കൈയ്യോടെ ഭിക്ഷ യാജിക്കുവാനുള്ള മടി കൊണ്ടാണ് സുമനസുകൾക്ക് മുന്നിലേക്ക് ഇവർ ലോട്ടറി ടിക്കറ്റുകൾ നീട്ടുന്നത്. ഇവരുടെ പിച്ചച്ചട്ടിയിൽ പോലും കൈയ്യിട്ട് വാരുന്നവരെ പിടികൂടണമെന്നാണ് ഇവരുടെ ആവശ്യം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി