കിളിമാനൂർ: ബിവറേജസ് കോർപ്പറേഷനിലെ വനിതാ ജീവനക്കാരെ അടക്കം ആക്രമിച്ച കൊലക്കേസ് പ്രതി അറസ്റ്റിൽ. പഴയകുന്നുന്മേൽ ഇരപ്പിൽ ഷഹീൻഷായെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.  ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ എത്തിയ പ്രതിയോട് ക്യൂവിൽ നിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ പറഞ്ഞത് കേൾക്കാതെയും ക്യൂവിൽ നിൽക്കാതെയും ബഹളം വയ്ക്കുകയും ജീവനക്കാർ അടക്കമുള്ളവരെ ആക്രമിക്കുകയും ചെയ്ത കേസിലാണ് ഇയാളെ പോലീസ് അറസ്റ്റു ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ടൈറ്റാനിയത്തിൽ ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒന്നാം പ്രതി പിടിയിൽ, അഞ്ചാം പ്രതി ശശികുമാരൻ തമ്പിയെ ടൈറ്റാനിയത്തിൽ നിന്ന് സസ്പെന്റ് ചെയ്തു


പ്രതി ജീവനക്കാരെ ആക്രമിക്കുകയു ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം  സൃഷ്ടിക്കുകയും, കമ്പ്യൂട്ടർ ഉപകരണങ്ങളും മദ്യകുപ്പികളും നശിപ്പിക്കുകയും ഷോപ്പിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ചെയ്തു.  ഏകദേശം പതിനായിരം രൂപയുടെ നാശനഷ്ടങ്ങളാണ് പ്രതി ഉണ്ടാക്കിയത്. വിവരം അറിയിച്ചതിനെ തുടർന്ന് കിളിമാനൂർ പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾ 2010 ൽ കിളിമാനൂർ പോലീസ് സറ്റേഷൻ പരിധിയിൽപ്പെട്ട കൊലപാതക കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി. ശിൽപയുടെ നിർദ്ദേശാനുസരണത്തിലാണ് ആറ്റിങ്ങൽ ഡിവൈഎസ്പി ജി.ബിനുവിന്റെ മേൽനോട്ടത്തിൽ കിളിമാനൂർ ഐഎസ്എച്ച് ഒ എസ്.സനൂജ്, എസ്. ഐ വിജിത്ത് കെ.നായർ, എ.എസ്.ഐ ഷജിം എസ് , സിപിഒ ഷിജു, ഷാജി, ഡ്രൈവർ സിപിഒ എസ് രാജേഷ് എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു.


Also Read: ഇത്തരക്കാർ അബദ്ധത്തിൽ പോലും കോളിഫ്‌ളവർ കഴിക്കരുത്! 


 


പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; 8 പേർ അറസ്റ്റിൽ!


മുംബൈ: പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ  8 പേർ അറസ്റ്റിൽ.  സംഭവം നടന്നത് മഹാരാഷ്ട്രയിലെ പാൽഘറിൽ വച്ചാണ്. പ്രതികളിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും ഉണ്ടെന്നാണ് റിപ്പോർട്ട്.  ഇയാളാണ് പെൺകുട്ടിയെ പ്രലോഭിപ്പിച്ചശേഷം പാൽഘറിലെ ആളൊഴിഞ്ഞ ബംഗ്ലാവിൽ എത്തിച്ചത്.  അവിടെ വച്ചാണ് പെൺകുട്ടിയെ പന്ത്രണ്ട് മണിക്കൂറോളം എട്ടുപേർ ചേർന്ന് പീഡിപ്പിച്ചത്. 


Also Read: ശനി സൃഷ്ടിക്കും വിപരീത രാജയോഗം: ഈ 4 രാശിക്കാർക്ക് ലഭിക്കും സര്‍വ്വൈശ്വര്യവും ലോട്ടറി ഭാഗ്യവും 


 


സംഭവം നടക്കുന്നത് വെള്ളിയാഴ്ച വൈകിട്ടോടെയാണ്. ആ സമയം മുതൽ ശനിയാഴ്ച രാവിലെ പതിനൊന്നുവരെ ഇവർ എട്ടുപേരും മാറി മാറി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.  തന്നെ ബംഗ്ലാവിൽ വച്ചും ശേഷം കടൽത്തീരത്തിനടുത്തുള്ള കുറ്റിക്കാട്ടിൽ വച്ചും പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി പരാതിയിൽ പറയുന്നത്. പെൺകുട്ടിയുടെ പരാതിയിന്മേൽ അറസ്റ്റു ചെയ്ത 8 പേരുടെ പേരിൽ  പോക്സോ കേസ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.  


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.