ഇടുക്കി: അടിമാലിയിൽ മധ്യവയസ്‌കന്റെ കൈപ്പത്തി വെട്ടിമാറ്റി. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ആക്രമണത്തിനിടയില്‍  പൊളിഞ്ഞപാലം സ്വദേശി വിജയരാജിന്റെ കൈപ്പത്തിയാണ് വെട്ടിമാറ്റിയത്‌. കൈപ്പത്തിയുടെ 80 ശതമാനവും ആക്രമണത്തെ തുടർന്ന് അറ്റു പോയി. പ്രതിയായ അടിമാലി സ്വദേശി ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തെന്നാണ് ലഭിക്കുന്ന വിവരം.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവം നടക്കുന്നത് ഞായറാഴ്ച്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു. അക്രമത്തിനിരയായ വിജയരാജും മരുമകനും കൊച്ചുമകളും കൂടി അടിമാലിയിലേക്ക് വരുകയായിരുന്നു. യാത്രാമധ്യേ  പ്രതിയായ ബിനുവും മറ്റു രണ്ടു സ്ത്രീകളും ചേർന്ന് ഇവർ സഞ്ചരിച്ച വാഹനം തടഞ്ഞു നിർത്തി. തുടർന്ന് സാമ്പത്തികമായി ഇവർ തമ്മിലുണ്ടായിരുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിച്ച് തർക്കിച്ചു. ഇതിനിടെ ബിനു കൈയ്യിലിരുന്ന വെട്ടുകത്തി വിജയരാജിനു നേരെ വീശി. കഴുത്തിന് നേരെ വന്ന കത്തി തടയുന്നതിനിടയിലാണ് വിജയരാജിന്റെ കൈപ്പത്തി അറ്റുപോയത്.


ALSO READ: സോഫ്റ്റുവെയർ എഞ്ചിനിയറുടെ വീട്ടിൽ മോഷണം; വീട്ടിൽ ഒന്നിമില്ലെന്ന് കണ്ടെത്തിയ മോഷ്ടാക്കൾ 500 രൂപ വെച്ച് മടങ്ങി


എൺപതുശതമാനത്തോളം കൈ അറ്റുപോയിട്ടുണ്ട്. അടിമാലി താലൂക്ക് ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സയ്ക്കു ശേഷം വിജയരാജിനെ എറണാകുളത്തുളള സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പ്രതിയായ ബിനുവിനെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു. അതിനു ശേഷം അറസ്റ്റുള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ