ലഖ്നൗ: ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. ഉത്തർപ്രദേശിലെ സീതാപൂരിലാണ് സംഭവം. ഉച്ചഭക്ഷണം കൃത്യസമയത്ത് നൽകാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിന് അയച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

യുപി സീതാപൂരിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. പ്രേമാദേവി (28) ഭർത്താവ് പരാശ്രമം (30) എന്നിവരാണ് മരിച്ചത്. പറമ്പിലെ ജോലി കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ പരാശ്രമം ഭാര്യ പ്രേമാദേവിയോട് ഉച്ചഭക്ഷണം ആവശ്യപ്പെട്ടെങ്കിലും ഭക്ഷണം തയ്യാറായിരുന്നില്ല.


ഭക്ഷണം വൈകുന്നതിനെച്ചൊല്ലി പരാശ്രമം ഭാര്യയുമായി വഴക്കിട്ടു. വാക്കേറ്റം രൂക്ഷമായതോടെ പരാശ്രമം ഭാര്യ പ്രേമാദേവിയെ കത്തികൊണ്ട് ആവർത്തിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു.


സംഭവസ്ഥലത്തു വച്ചുതന്നെ പ്രേമാദേവി മരിച്ചു. ജയിലിൽ പോകേണ്ടി വരുമെന്ന ഭയത്താൽ പരാശ്രമം മുറിയിൽ കയറി തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.