കൊച്ചി: മോൻസൻ മാവുങ്കൽ 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ പരാതിക്കാരുടെ മൊഴി ഇന്ന് ക്രൈംബ്രാഞ്ച്  രേഖപ്പെടുത്തും. ഈ കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനേയും, ഐജി ജി ലക്ഷ്മണിനേയും മുൻ ഡിഐജി സുരേന്ദ്രനേയും ക്രൈംബ്രാഞ്ച് പ്രതി ചേർത്തു.  വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപറ്റാൻ ഡൽഹിയിലെ തടസങ്ങൾ നീക്കാൻ കെ.സുധാകരൻ ഇടപെടുമെന്ന് ചൂണ്ടിക്കാട്ടി 25 ലക്ഷം രൂപ വാങ്ങി മോൻസണ്‍ വഞ്ചിച്ചുവെന്നും കെ സുധാകരൻ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Pocso Case: പോക്സോ കേസിൽ മോൻസൻ മാവുങ്കലിന് ജീവപര്യന്തം; ശിക്ഷ വിധിച്ചത് എറണാകുളം പോക്സോ കോടതി


ഇതിന്റെ അടിസ്ഥാനത്തിൽ നാളെ വിയ്യൂർ ജയിലിലെത്തി മോൻസണെ അന്വേഷണ സംഘം ചോദ്യം ചെയ്യും.  കെ സുധാകരന് 23 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മോൻസണ്‍ മാവുങ്കലിന് ശിക്ഷ വാങ്ങിക്കൊടുത്ത പോക്സോ കേസ് അന്വേഷിച്ച ഡിവൈഎസ്പി വൈ.ആർ.റസ്റ്റമാണ് ഈ സാമ്പത്തിക തട്ടിപ്പ് കേസും അന്വേഷിക്കുന്നത്.  ഇതിനിടയിൽ പതിനേഴുകാരിയെ മോൻസൻ പീഡിപ്പിച്ചപ്പോൾ ആ വീട്ടിൽ സുധാകരൻ ഉണ്ടായിരുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ ആരോപിച്ചിരുന്നു.


Also Read: മുൻമന്ത്രി എംഎം മണിയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്


ഇതിനെ സംബന്ധിച്ചു ഒരു പത്രത്തിൽ വാർത്ത വന്നിട്ടുണ്ടെന്നാണ് എം വി ഗോവിന്ദൻ ആരോപിച്ചിരിക്കുന്നത്. എന്നാൽ ആരോപണം കെ സുധാകരൻ പൂർണമായും തള്ളിയിരിക്കുകയാണ്. മനസാ വാചാ തനിക്ക് പോക്സോ കേസുമായി ഒരു ബന്ധവുമില്ലെന്നും ആരോപണത്തിന് പിറകിൽ സിപിഎമാണെന്നുമാണ് സുധാകരൻ തിരിച്ചടിച്ചിരിക്കുന്നത്.  ഇര നൽകാത്ത ഈ മൊഴി സിപിഎമ്മിനെങ്ങനെ കിട്ടിയെന്നും ആരോപണം തെളിയിച്ചാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും 164 രഹസ്യമൊഴിയാണ് പെൺകുട്ടി നൽകിയത് അതെങ്ങനെ സിപിഎമ്മിന് ലഭിച്ചുവെന്നതിൽ വ്യക്തത വരുത്തണമെന്നും സുധാകരൻ പറഞ്ഞു.


Also Read: യുവാവിനെ ഹണി ട്രാപ്പിൽ വീഴ്ത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ


17 കാരിയെ പീഡിപ്പിച്ച കേസിൽ മോണ്‍സൻ മാവുങ്കലിന് മരണം വരെ തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.  മോൻസൺ സ്വന്തം വീട്ടിലെ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചതിനും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയതിനും18 വയസിന് ശേഷം തുടർന്നും പീഡിപ്പിച്ചതിനുമാണ് എറണാകുളം പോക്സോ കോടതി കടുത്ത ശിക്ഷ വിധിച്ചത്. 2019 ജൂലൈ മാസമാണ് വീട്ടു ജോലിക്കാരിയുടെ മകളെ സ്വന്തം വീട്ടിൽ വെച്ച് മോൻസൻ പീഡിപ്പിച്ചത്.  2021 സെപ്റ്റംബറിൽ പുരാവസ്തു തട്ടിപ്പു കേസിൽ മോണ്‍സണ്‍ അറസ്റ്റിലായതോടെയാണ് പെണ്‍കുട്ടി പരാതി നൽകുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.