തിരുവനന്തപുരം: ശ്രീകാര്യത്ത് മദ്യപാനത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ പിടിയിൽ. അനീഷ്, വിനോദ് എന്നിവരാണ് പിടിയിലായത്. മദ്യപിച്ചുണ്ടായ തർക്കത്തിനിടെ കല്ലും വടിയും ഉപയോഗിച്ച് മർദ്ദിച്ചാണ് പ്രതികൾ സുഹൃത്തിനെ കൊലപ്പെടുത്തിയത്. ശ്രീകാര്യം അമ്പാടി നഗർ സ്വദേശി സാജു (39) ആണ് മരിച്ചത്. പുലർച്ചെയോടെയാണ് സാജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ രാത്രി കട്ടേലയിലുള്ള സുഹൃത്തുക്കളുമായി സാജു മദ്യപിക്കാനായി ഒത്തുകൂടിയിരുന്നു. മദ്യപാനത്തിനിടെ കൂടെയുണ്ടായിരുന്നവർ സാജുവിന്റെ മൊബൈൽ ബലമായി പിടിച്ചു വാങ്ങി. ഫോൺ തിരികെ വാങ്ങാനെത്തിയ സാജുവും രണ്ട് സുഹൃത്തുക്കളും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. തർക്കത്തെത്തുടർന്ന് കല്ലും വടിയും ഉപയോഗിച്ച് ഇവർ സാജുവിനെ ഇവർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.


ALSO READ: Crime: മദ്യപാനത്തിനിടെ തർക്കം; യുവാവിനെ സുഹൃത്തുക്കൾ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി


അവശനായ സാജുവിനെ വഴിയിൽ ഉപേക്ഷിച്ച് ഇവർ രക്ഷപ്പെടുകയായിരുന്നു. കട്ടേല ഹോളിട്രിനിറ്റി സ്കൂളിന് സമീപത്താണ് സംഭവം നടന്നത്. പുലർച്ചെ രണ്ട് മണിയോടെ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി ഇയാളെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അനീഷ് വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.