തിരുവനന്തപുരം: ടിപ്പറും ബൈക്കും കൂട്ടിയിടിച്ച്  കൊലപാതക കേസിലെ പ്രതി മരിച്ചു;മാരായമുട്ടം സ്വദേശി രഞ്ജിത്താണ് അപകടത്തിൽ മരിച്ചത്. 2014 ൽ ഇടവഴിക്കര ജോസിനെ വെട്ടി കൊലപ്പെടുത്തിയ  കേസിലെ രണ്ടാം പ്രതിയാണ് രഞ്ജിത്ത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രഞ്ജിത്തിന്റെ പേരിൽ  വിവിധ സ്റ്റേഷനുകളായി നിരവധി കേസുകൾ നിലവിലുണ്ട്.ഞായറാഴ്ച വൈകുന്നേരം പേരുങ്കടവിള പുനയുക്കോണത്തു വച്ചായിരുന്നു  അപകടം.ടിപ്പർ രഞ്ജിത്തിന്റെ ബൈക്കിൽ ഇടിച്ചു കയറിയായിരുന്നു അപകടം.


ALSO READ: Crime News: വഴിത്തർക്കം; കണ്ണൂരിൽ അമ്മയ്ക്കും മക്കൾക്കും വെട്ടേറ്റു


രഞ്ജിത്തിൻറെ വാഹനത്തെ കൂടാതെ  ടിപ്പർ ഒരു കാറിലും, ഒമിനിവേനിലും യിലും ഇടിക്കുകയായിരുന്നു. ടിപ്പർ ഓടിച്ചിരുന്നത് രഞ്ജിത്തിന്റെ സുഹൃത്തായ ശരത് ആണ്. കഴിഞ്ഞദിവസം ശരത്തും രഞ്ജിത്തും തമ്മിൽ പള്ളിയിൽ വച്ചു വാക്കുതർക്കമുണ്ടാകുകയും ചെയ്തതായി നാട്ടുകാർ പോലീസിന് നൽകിയിട്ടുണ്ട്


സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചു വരികയാണെന്നും,വരും. മണിക്കൂറുകളിൽ  വ്യക്തമായ മറുപടി നൽകാൻ കഴിയും എന്നുമാണ് മാരായമുട്ടം പോലീസ് പറയുന്നത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.