മുംബൈ: മുംബൈ സാന്താക്രൂസിലെ ഏവിയേഷൻ യൂണിയൻ ഓഫീസിൽ മദ്യസൽക്കാരത്തിനിടെ ഒരാളെ തല്ലിക്കൊന്നു. ഞായറാഴ്ച രാത്രി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ യൂണിയൻ ഓഫീസിൽ വച്ചാണ് സംഭവം നടന്നത്. അബ്ദുൾ ഷെയ്ഖ് (50) ആണ് മരിച്ചത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ ജീവനക്കാരനാണ് അബ്ദുൾ ഷെയ്ഖ്. നിഖിൽ ശർമ (30) എന്നയാളാണ് അതിക്രമം നടത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മദ്യപിക്കുന്നതിനിടെ നിഖിൽ ശർമ ചിലരുമായി വഴക്കിട്ടത് സംഘർഷത്തിലേക്ക് നയിച്ചു. ഇത് ചോദ്യം ചെയ്ത അബ്ദുൾ ഷെയ്ഖിനും മർദ്ദനമേറ്റു. മദ്യലഹരിയിൽ നിഖിൽ ശർമ അബ്ദുൾ ഷെയ്ഖിനെ ക്രൂരമായി മർദിച്ചതായി പരാതിയിൽ പറയുന്നു. പ്രതിയെ സാന്താക്രൂസ് പോലീസ് അറസ്റ്റ് ചെയ്തു. പാർട്ടിക്കിടെ നിഖിൽ ശർമ നിരവധി പേരുമായി വഴക്കുണ്ടാക്കുകയും മർദ്ദിക്കുകയും ചെയ്തതായി പോലീസ് പറയുന്നു.


ചിപ്സ് ചോദിച്ചിട്ട് കൊടുത്തില്ല; യുവാവിനെ എട്ട് പേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചു


കൊല്ലം: ലെയ്സ് ചോദിച്ചിട്ട് കൊടുക്കാത്തതിന് യുവാവിനെ എട്ട് പേർ ചേർന്ന് മർദ്ദിച്ചു. കൊല്ലം വാളത്തുങ്കലാണ് സംഭവം. പള്ളിമുക്ക് സ്വദേശി നീലകണ്ഠനാണ് മർദ്ദനമേറ്റത്. നീല കണ്ഠൻറെ കൈവശമുണ്ടായിരുന്ന ചിപ്സ് പാക്കറ്റ് ചോദിക്കുകയും തരില്ലെന്ന് പറഞ്ഞതോടെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നെന്നാണ് പരാതി.


സമീപത്തെ ചതുപ്പ് പ്രദേശത്ത് തെങ്ങിനോട് ചേർത്ത് നിർത്തിയ ശേഷം ക്രൂരമായി അടിക്കുകയായിരുന്നു.  സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വാളത്തുങ്കൽ സ്വദേശി മണികണ്ഠനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം പള്ളിമുക്ക് സ്വദേശിയായ നീലകണ്ഠനും കുടുംബവും വാളത്തുങ്കലിലേക്ക് വാടകയ്ക്ക് താമസിക്കാൻ ആരംഭിച്ചിട്ട് മൂന്നുമാസമായിട്ടേയുള്ളൂ.


ALSO READ: Woman Hanged To Death: ഭർതൃ ഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച നിലയിൽ; ഭർതൃ സഹോദരിയുടെ പീഡനമെന്ന് ആരോപണം


സുഹൃത്തിൻറെ വീട്ടിലേക്ക് പോവുകയായിരുന്നു നീലകണ്ഠൻ. കുറേ നേരമായിട്ടും കാണാതായതോടെ നീലകണ്ഠനെ തിരക്കിയെത്തിയ സുഹൃത്ത് അനന്തുവാണ് ദൃശ്യങ്ങൾ പകർത്തിയത്. ശരീരമാസകലം പരിക്കേറ്റ നീലകണ്ഠനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇരവിപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.