Kochi : മുട്ടിൽ മരംമുറി കേസിലെ (Muttil Forest Robbery Case) പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി (Kerala High Court) വീണ്ടും പരിഗണിക്കും. തങ്ങൾ വനം വകുപ്പിന്റെ അനുമതിയോടെയാണ് മരം മരിച്ചതെന്ന് കേസിലെ മുഖ്യപ്രതി റോജി അഗസ്റ്റിൻ കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ മരംമുറി കേസിൽ മുറിച്ച് മാറ്റിയത് കോടികണക്കിന് രൂപയുടെ മരങ്ങളാണെന്നും ആ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് സർക്കർ (Government)കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റവന്യു വകുപ്പും വനം വകുപ്പും തമ്മിൽ ഉണ്ടായ പ്രശ്‌നങ്ങൾ മൂലമാണ് ഇപ്പോൾ ഈ കേസ് ഉണ്ടായതെന്നും തങ്ങളെ ബലിയാടാക്കുകയായിരുന്നുവെന്നും റോജി അഗസ്റ്റിൻ കോടതിയിൽ പറഞ്ഞിരുന്നു.


ALSO READ: Forest robbery case: മുട്ടിൽ മരം മുറിക്കേസിലെ പ്രതി മുൻ വനം മന്ത്രി കെ രാജുവിന്റെ സ്റ്റാഫിനെ ഫോണിൽ വിളിച്ചതിന് സ്ഥിരീകരണം


ഇത് കൂടാതെ റോജി അഗസ്റ്റിന്റെ ഇടക്കാല ജാമ്യം റദ്ദ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപേക്ഷയും ഹൈക്കോടതി മുൻ‌കൂർ ജാമ്യപേക്ഷകളോടൊപ്പം ഇന്ന് പരിഗണിക്കും. അതെ സമയം കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം കോടതി ഇന്നലെ തള്ളിയിരുന്നു. കേസിൽ സിബിഐക്ക് ഇടപെടാനാവില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു.


ALSO READ: Forest robbery case: മുട്ടിൽമരംമുറിക്കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരി​ഗണിക്കും


അതെ സമയം പ്രതി റോജി അഗസ്റ്റിൻ മുൻ വനം മന്ത്രി കെ രാജുവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ ഫോണിൽ വിളിച്ചതായി സ്ഥിരീകരിച്ചു. റോജി അഗസ്റ്റിൻ വിളിച്ചിരുന്നുവെന്ന് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശ്രീകുമാര്‍ സമ്മതിച്ചു. മിസ്ഡ് കോൾ കണ്ട് തിരിച്ച് വിളിക്കുകയായിരുന്നു എന്നാണ് ശ്രീകുമാറിന്റെ വിശദീകരണം.ഡിഎഫ്ഒയെ മാറ്റണമെന്ന് റോജി അഗസ്റ്റിൻ മുൻ വനം മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയോട് (Private secretary) ആവശ്യപ്പെട്ടു. എന്നാൽ പ്രതിക്ക് ഒരു സഹായവും ചെയ്തിട്ടില്ലെന്നും ശ്രീകുമാര്‍ പറഞ്ഞു.


ALSO READ: Forest robbery case: ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ


സ്വന്തം തോട്ടത്തിലെ മരം മുറിച്ചപ്പോൾ അതിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടസം നിൽക്കുന്നു എന്നും സഹായിക്കണം എന്നുമായിരുന്നു റോജിയുടെ ആവശ്യം. എന്നാൽ നിയമപരമായ തടസങ്ങളുള്ളത് കൊണ്ടാകും ഉദ്യോഗസ്ഥര്‍ ഇടപെട്ടതെന്നും വ്യവസ്ഥാപിതമായ രീതിയിൽ അപേക്ഷ നൽകണമെന്നും ഉള്ള മറുപടിയാണ് നൽകിയത്.


തടസം നിൽക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്ന ആവശ്യവും റോജി ഉന്നയിച്ചിരുന്നു. എന്നാൽ ഒരു തരത്തിലുള്ള സഹായവും റോജിക്ക് ചെയ്ത് കൊടുത്തിട്ടില്ല. ഡിഎഫ്ഒയെ (District Forest Officer) അവിടെ തന്നെ നിലനിർത്തിയത് കൊണ്ടാണ് മരംമുറി ക്രമക്കേട് തയാനായതെന്നും ശ്രീകുമാര്‍ വിശദീകരിക്കുന്നു. മിസ്ഡ് കോൾ കണ്ട് തിരിച്ച് വിളിച്ചതല്ലാതെ ഒരിക്കൽ പോലും പ്രതികളെ അങ്ങോട്ട് വിളിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും ശ്രീകുമാര്‍ പറയുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.