പാലക്കാട്: പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ ഫോൺ ഓൺ ആയി. പ്രതി വി‌റ്റ ഫോണാണ് ഓൺ ആയത്. കോഴിക്കോട് തിരുവമ്പാടിയിൽ വച്ച് സിം ആക്ടീവ് ആകുകയായിരുന്നു. 
ചെന്താമര മുമ്പ് തിരുവമ്പാടി ക്വാറിയിൽ ജോലി ചെയ്തിട്ടുള്ളതായാണ് വിവരം. എന്നാലും സിം ഓൺ ആക്കിയത് അന്വേഷണം വഴിതിരിച്ച് വിടാനുള്ള ശ്രമമാകാനും സാധ്യതയുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്വാറിയിൽ പരിശോധന നടത്തിയെങ്കിലും യാതൊരു വിവരവും കണ്ടെത്താനായില്ലെന്നാണ് വിവരം. പൊലീസ് കഴിഞ്ഞ ദിവസം കോഴിക്കോട് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ വ്യാപക പരിശോധന നടത്തിയിരുന്നു.


Read Also: ഭാസ്കര കാരണവർ വധക്കേസ്; 14 വ‍ർഷത്തിന് ശേഷം ഷെറിൻ പുറത്തേക്ക് 


അതേസമയം ചെന്താമരയ്ക്കായി നെല്ലിയാമ്പതി മലയിൽ തിരച്ചിൽ തുടരുന്നുവെന്ന് പാലക്കാട് എസ്.പി അജിത് കുമാർ അറിയിച്ചു. കെഡാവർ ഡോ​ഗിനെ ഉപയോ​ഗിച്ച് നാളെ പരിശോധന തുടരുമെന്നും അദ്ദേഹം പറഞ്ഞു. 


ഡ്രോൺ പരിശോധന കൊണ്ട് പ്രയോജനം ഉണ്ടായില്ല. ചില തെറ്റായ വിവരങ്ങളും ലഭിച്ചു. സി ഡി ആർ പരിശോധനയിലും ഗുണം ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിയുടെ സഹോദരന ചോദ്യം ചെയ്യുന്നു. മറ്റൊരു സ്ഥലത്തേക്ക് കൂടി അന്വേഷണം നടത്തും. അവിടേക്ക് മറ്റൊരു ടീമിനെ അയക്കും.


പ്രതിയുടെ ജാമ്യാപേക്ഷ നെന്മാറ പൊലീസ് എതിർത്തിരുന്നു. പൊലീസ് എതിർത്ത ജാമ്യ വ്യവസ്ഥകൾ കോടതിയാണ് നിഷേധിച്ചത്. പൊലീസിന് വീഴ്ചയുണ്ടെങ്കിൽ അന്വേഷിക്കും. എഡിജിപിക്ക് ഇന്ന് തന്നെ റിപ്പോർട്ട് നൽകുമെന്നും പാലക്കാട് എസ് പി വ്യക്തമാക്കി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.