പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ (RSS worker) സഞ്ജിത്തിൻറെ കൊലപാതകവുമായി (Murder) ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ (Arrest). പ്രതിയുടെ കൂടുതൽ വിവരങ്ങൾ പോലീസ് (Police) പുറത്ത് വിട്ടിട്ടില്ല. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഇതോടെ കേസിൽ രണ്ടാമത്തെ അറസ്റ്റാണ് രേഖപ്പെടുത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസുമായി ബന്ധപ്പെട്ട് ഒരു പോപ്പുലർ ഫ്രണ്ട് നേതാവിനെ നേരത്തെ അറസ്റ്റ് ചെയ്യുകയും പിന്നീട് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.‌ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തിരിക്കുന്നത്. കൊലപാതകവുമായി നേരിട്ട് ബന്ധമുള്ളയാളാണ് പ്രതിയെന്നാണ് പോലീസ് നൽകുന്ന സൂചന. അതേസമയം പ്രതിയെ കസ്റ്റഡിയിൽ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ സമർപ്പിക്കുകയും ചെയ്തു.  


Also Read: RSS Worker Murder Case | പാലക്കാട് RSS പ്രവർത്തകന്റെ കൊലപാതക കേസിൽ അറസ്റ്റിലായ PFI നേതാവിനെ റിമാൻഡ് ചെയ്തു


കൂടാതെ കേസിൽ പാലക്കാട് സ്വദേശികളായ മൂന്ന് പേരെ പോലീസ് മുണ്ടക്കയത്ത് നിന്നും കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെയും പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. 


Also Read: Rss Worker Murder| പാലക്കാട് ആർ.എസ്.എസ് പ്രവർത്തകൻറെ മരണം: പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ


കഴിഞ്ഞ 15നാണ് ആർ.എസ്.എസ് പ്തനാരി മണ്ഡല് ബൌദ്ധിക് പ്രമുഖ് ആയ സഞ്ജിതിനെ ഭാര്യയുമൊപ്പം ബൈക്കിൽ  പോകവെ കാറിലെത്തിയ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. തുടർന്ന് പ്രതികളുടെ കാറിൻറെ ദൃശ്യങ്ങൾ പോലീസ് പുറത്ത് വിട്ടിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.