Rss Worker Murder| പാലക്കാട് ആർ.എസ്.എസ് പ്രവർത്തകൻറെ മരണം: പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ

എന്നാൽ ഇയാളുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കേസിൽ ഇന്ന് പാലക്കാട് സ്വദേശികളായ മൂന്ന് പേരെ പോലീസ് മുണ്ടക്കയത്ത് നിന്നും കസ്റ്റഡിയിൽ എടുത്തിരുന്നു

Written by - Zee Malayalam News Desk | Last Updated : Nov 22, 2021, 09:11 PM IST
  • പാലക്കാട് എസ്.പിയുടെ നേതൃത്വത്തിലുള്ള 30-ൽ അധികം പേരുടെ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
  • കൊലപാതകവുമായി നേരിട്ട് ബന്ധമുള്ളയാളാണ് പ്രതിയെന്നാണ് പോലീസ് നൽകുന്ന സൂചന.
  • കേസിൽ ഇന്ന് പാലക്കാട് സ്വദേശികളായ മൂന്ന് പേരെ പോലീസ് മുണ്ടക്കയത്ത് നിന്നും കസ്റ്റഡിയിൽ എടുത്തിരുന്നു
Rss Worker Murder| പാലക്കാട് ആർ.എസ്.എസ് പ്രവർത്തകൻറെ മരണം: പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ

പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിൻറെ കൊലപാതകത്തിൽ ഒരു പോപ്പുലർ ഫ്രണ്ട് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകവുമായി നേരിട്ട് ബന്ധമുള്ളയാളാണ് പ്രതിയെന്നാണ് പോലീസ് നൽകുന്ന സൂചന.

എന്നാൽ ഇയാളുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കേസിൽ ഇന്ന് പാലക്കാട് സ്വദേശികളായ മൂന്ന് പേരെ പോലീസ് മുണ്ടക്കയത്ത് നിന്നും കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ വിശദമായി പോലീസ് ചോദ്യം ചെയ്ത് വരികയാണ്. 

ALSO READ: Palakkad RSS Worker Murder | അക്രമിസംഘം സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു

കഴിഞ്ഞ 15നാണ് ആർ.എസ്.എസ് പ്തനാരി മണ്ഡല് ബൌദ്ധിക് പ്രമുഖ് ആയ സഞ്ജിതിനെ ഭാര്യയുമൊപ്പം ബൈക്കിൽ  പോകവെ കാറിലെത്തിയ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. തുടർന്ന് പ്രതികളുടെ കാറിൻറെ ദൃശ്യങ്ങൾ പോലീസ് പുറത്ത് വിട്ടിരുന്നു.

ALSO READ: Palakkad Murder : പാലക്കാട് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതികൾക്കായി അന്വേഷണം തുടരുന്നു; പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു

പാലക്കാട് എസ്.പിയുടെ നേതൃത്വത്തിലുള്ള 30-ൽ അധികം പേരുടെ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം അന്വേഷണം എങ്ങുമെത്തുന്നില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ബി.ജെ.പിയും രംഗത്ത് വന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News