തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജിന്റെ മരണത്തിൽ നിർണായക വഴിത്തിരിവ്. യുവാവിന് നൽകിയ കഷായത്തിൽ വിഷം കലർത്തിയെന്ന് പെൺകുട്ടി കുറ്റസമ്മതം നടത്തിയെന്ന് പോലീസ്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി പോലീസിനോട് പറഞ്ഞത്. ഉന്നത ഉദ്യോഗസ്ഥർ പെൺകുട്ടിയെ ചോദ്യം ചെയ്യുകയാണ്. മറ്റ് ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. കേസിൽ ശാസ്ത്രീയ പരിശോധനകൾ കൂടി വേണമെന്നും പോലീസ് വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കാമുകി നൽകിയ കഷായവും ജ്യൂസും കഴിച്ചതിന് ശേഷമാണ് ഷാരോണിന്റെ മരണം സംഭവിക്കുന്നത്. രക്ത പരിശോധന ഫലത്തിലും പുറത്ത് വരുന്ന ദൃശ്യങ്ങളിലും എല്ലാം ദുരൂഹതയുണ്ട്. ഒക്ടോബർ 14 ന് നടത്തിയ രക്ത പരിശോധനയിൽ മരണപ്പെട്ട ഷാരോണിന്റെ ആന്തരികാവയവങ്ങൾക്ക് കുഴപ്പമില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇതിന് ദിവസങ്ങൾക്ക് ശേഷം വൃക്കയും കരളും തകരാറിലായി ആണ് ഷാരോൺ മരണപ്പെട്ടത്. ഒക്ടോബർ 25 ചൊവ്വാഴ്ചയാണ് ഷാരോൺ മരിച്ചത്. തുടർന്നാണ് കാമുകി വിഷം കലര്‍ത്തി കഷായം നൽകി കൊന്നെന്ന് ആരോപിച്ച് ഷാരോണിന്റെ ബന്ധുക്കൾ രംഗത്തെത്തിയത്.


Also Read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; പ്രതിക്ക് 35 വർഷം കഠിന തടവ്


 


ജ്യൂസ് ചലഞ്ച് എന്ന പേരിൽ ഇരുവരും ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ പെൺകുട്ടി നൽകിയ കഷായം കുടിച്ച വിവരം ഷാരോൺ ബന്ധുക്കളിൽ നിന്ന് മറച്ചുവച്ചെന്ന് വാട്സാപ്പ് സന്ദേശങ്ങളിൽ നിന്നും വ്യക്തമാണ്. ഡേറ്റ് കഴിഞ്ഞ ജ്യൂസ് കുടിച്ചതാണ് പ്രശ്ന കാരണമെന്നും ഷാരോൺ ചാറ്റിൽ പുറയുന്നുണ്ട്. ജ്യൂസിൽ ചില സംശയങ്ങളുണ്ടെന്ന് കാമുകി ഷാരോണിനോട് പറയുന്നതും വാട്സ് ആപ്പ് സന്ദേശത്തിലുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.