എറണാകുളം: ആലപ്പുഴ കലവൂരിൽ വയോധികയെ കൊന്നു കുഴിച്ചുമൂടിയത് ആസൂത്രിതമായെന്ന് പോലീസ്. കൊല നടത്തുന്നതിന് മുൻപ് തന്നെ വീടിന് പുറകിൽ കുഴിയെടുത്തിരുന്നു. കുഴിയെടുക്കാൻ വന്ന ദിവസം ആ വീട്ടിൽ പ്രായമായ ഒരു സ്ത്രീ കൂടി ഉണ്ടായിരുന്നുവെന്ന് മേസ്തിരി പോലീസിന് മൊഴി നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

വേസ്റ്റ് ഇടാനെന്ന പേരിലാണ് ശർമിളയും നിധിൻ മാത്യുവും മേസ്തിരിയെ വിളിച്ചുവരുത്തി കുഴി എടുപ്പിച്ചത്. പ്രതികളായ ശർമിളയും നിധിൻ മാത്യുവും ഒളിവിലാണ്. തീർഥാടന യാത്രയ്ക്കിടെയാണ് സുഭദ്രയും ശർമിളയും പരിചയപ്പെട്ടതെന്നാണ് സൂചന.


ഓ​ഗസ്റ്റ് നാലിന് വീട്ടിൽ നിന്നിറങ്ങിയ സുഭദ്രയെ കാണാതാകുകയായിരുന്നു. തുടർന്ന് സുഭദ്രയുടെ മകൻ രാധാകൃഷ്ണൻ പോലീസിൽ പരാതി നൽകി. കടവന്ത്രയിലെ വീട്ടിൽ സുഭദ്ര ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നതെന്നാണ് വിവരം. സുഭദ്രയെ കാണാൻ ഇടയ്ക്ക് ഒരു സ്ത്രീ വന്നിരുന്നുവെന്നും ഇവർക്കൊപ്പമാണ് പോയതെന്നും ബന്ധുക്കൾ വ്യക്തമാക്കി.


ALSO READ: കൊല്ലപ്പെട്ടത് സുഭദ്ര തന്നെ, മൃതദേഹം മകൻ തിരിച്ചറിഞ്ഞു; ശർമ്മിളയും മാത്യൂസും ഒളിവിൽ


സുഭദ്രയുടെ കൈവശം സ്വർണവും പണവും ഉണ്ടായിരുന്നതായും ബന്ധുക്കൾ പറഞ്ഞു. സ്വർണവും പണവും കവർന്നതിന് ശേഷം സുഭദ്രയെ കൊലപ്പെടുത്തിയതാകാം എന്നാണ് പോലീസിന്റെ സംശയം. കൊലപാതകമാണെന്ന് സംശയം ഉയർന്നതോടെ കേസ് ആലപ്പുഴ പോലീസിന് കൈമാറുകയായിരുന്നുവെന്ന് കൊച്ചി സിറ്റി പോലീസ് വ്യക്തമാക്കി.


തുടർന്ന് നടത്തിയ അന്വേഷണത്തിൽ കലവൂരിലെ വീട്ടിൽ നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മൃതദേഹം സുഭദ്രയുടേത് തന്നെയാണെന്ന് മകൻ രാധാകൃഷ്ണൻ തിരിച്ചറിഞ്ഞു. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.



മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.