ലഖ്നൗ: ഒളിച്ചോടിപ്പോയ മകളെ കണ്ടെത്താനാകാത്തത്തിന്റെ പ്രതികാരം തീർക്കാൻ പിതാവും ബന്ധുക്കളും ചേർന്ന് മകളുടെ കാമുകന്റെ സഹോദരിയെ  കൂട്ടബലാത്സംഗം ചെയ്തു.  ഈ ക്രൂരതയ്ക്കിരയായത് ലഖ്‌നൗ സ്വദേശിനിയായ യുവതിയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം; 2 യുവാക്കൾ അറസ്റ്റിൽ, സംഭവം ആലപ്പുഴയിൽ


സംഭവത്തിൽ ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശിയായ രവീന്ദർ സിംഗ് അടക്കം നാല് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട് രവീന്ദർ സിംഗിന്റെ മകൾ പഞ്ചാബ് ലുധിയാന സ്വദേശിയായ യുവാവുമായി പ്രണയത്തിലാകുകയും കഹ്‌സീൻജ ഏപ്രിലിൽ കാമുകനൊപ്പം ഒളിച്ചോടിയിരുന്നു.  ഇതിനെ തുടർന്ന് രവീന്ദ്രനും ബന്ധുക്കളും യുവതിയെ ഒരുപാട് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിൽ പ്രകോപിതരായ രവീന്ദർ സിംഗും മൂന്ന് ബന്ധുക്കളും ചേർന്നാണ് മകളുടെ കാമുകന്റെ സഹോദരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.


Also Read: എട്ടാം ശമ്പള കമ്മീഷനെക്കുറിച്ചുള്ള പുത്തൻ അപ്‌ഡേറ്റ്, ശമ്പളം, അലവൻസുകളിൽ എത്ര വർദ്ധവുണ്ടാകും, അറിയാം...


മെയ് മാസത്തിലായിരുന്നു ഇവർ യുവതിയെ  കൂട്ടബലാത്സംഗം ചെയ്തത്.  തുടർന്ന് ഇവർ ബലാത്സംഗ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു. വിവരം പോലീസിനെ അറിയിച്ചാൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവ ശേഷം മനസികാഘാതത്തിലായിരുന്ന യുവതി സുഖം പ്രാപിച്ചതിന് പിന്നാലെ പോലീസിൽ പരാതി നൽകുകയും തുടർന്ന്  ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.


Also Read: ശനിയുടെ നക്ഷത്രമാറ്റം ഇവർക്ക് നൽകും ആഡംബര ജീവിതം, നിങ്ങളും ഉണ്ടോ?


രവീന്ദർ സിംഗിനെ കൂടാതെ സഹോദരൻ വരീന്ദർ സിംഗ്, മകൻ അമൻ സിംഗ്, സഹായി സന്തോഷ് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്‌തിട്ടില്ല. തന്റെ  സഹോദരനും രവീന്ദർ സിംഗിന്റെ മകളും കഴിഞ്ഞ ഏപ്രിലിൽ ഒളിച്ചോടിപ്പോയെന്നും ഇതിൽ പകപോക്കുകയാണെന്ന വിവരവും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. അതിജീവിത രണ്ടു കുട്ടികളുടെ അമ്മ കൂടിയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.