തിരുവനന്തപുരം: മകളെ ഗർഭിണിയാക്കിയ പിതാവിന് 106 വർഷം കഠിന തടവും 17 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. നെയ്യാറ്റിൻകര സ്പെഷൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ഉദയകുമാർ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2017ൽ ആയിരുന്നു സംഭവം. ടാപ്പിങ് തൊഴിലാളിയായ പ്രതി ഭാര്യ അറിയാതെ ഏഴാം ക്ലാസുകാരിയായ മകളെ നിരന്തരം പീഡിപ്പിച്ചതായും പുറത്തു പറയാതിരിക്കാൻ ഭീഷണിപ്പെടുത്തിയതായും കോടതി വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞ്. ഇക്കാര്യം പോലീസിൽ അറിയിക്കണമെന്ന് ഡോക്ടർ പറഞ്ഞെങ്കിലും പ്രതി ഗർഭഛിദ്രം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇതിനായി ഇയാൾ സഹോദരിയുടെ സഹായം തേടി. സഹോദരിയാണ് കുട്ടി ​ഗർഭിണിയാണെന്ന വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പിതാവാണ് കുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയതെന്ന് കണ്ടെത്തി. പെൺകുട്ടി പ്രസവിച്ച കുട്ടിയുടെ ഡിഎൻഎ പരിശോധയിലും പിതൃത്വം തെളിയിക്കപ്പെട്ടു. തുടർന്നാണ് പ്രതിയെ ശിക്ഷിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.