ഉത്തർപ്രദേശിൽ ബലാത്സംഗത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. മൂന്ന് മാസം മുമ്പാണ് ബലാത്സംഗം ചെയ്യപ്പെട്ടതിനെ തുടർന്ന് ഗർഭിണിയായത്.  ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ കുരവലിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ  കുരവലി പൊലീസ് ഉദ്യോഗസ്ഥർ മൂന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതേ ഗ്രാമത്തിലെ തന്നെ അഭിഷേക് എന്ന യുവാവിന്റെയും കുടുംബത്തിന്റെയും പേരിലാണ് കേസെടുത്തിരിക്കുന്നത്. പ്രതിയുടെ അമ്മ പെൺകുട്ടിയെ വീട്ടിൽ വിളിച്ച് കൊണ്ട് പോയ ശേഷം  പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടുകാർ ആരോപിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്ന് മാസം മുമ്പാണ് പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി ആരോപണം ഉയർന്നത്. പെൺകുട്ടിയുടെ അമ്മയാണ് ഇത് അറിയിച്ച് കൊണ്ട് രംഗത്തെത്തിയത്. അഭിഷേക് പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് 'അമ്മ ആരോപിച്ചത്. പെൺകുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞത്. എന്നാൽ ബലാത്സംഗം ചെയ്യപ്പെട്ട വിവരം പെൺകുട്ടി പുറത്ത് പറഞ്ഞിരുന്നില്ല.


ALSO READ: Crime: വൈത്തിരിയിലെ റിസോർട്ടിൽ വച്ച് യുവതിയെ കൂട്ടബലാത്സം​ഗം ചെയ്തു; ആറ് പേർ അറസ്റ്റിൽ


പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ട വിവരവും ഗർഭിണിയാണെന്നതും പഞ്ചായത്തിനെ അറിയിച്ചതോടെയാണ് സംഭവത്തിലെ പ്രതിയും പെൺകുട്ടിയും തമ്മിൽ വിവാഹം കഴിക്കണമെന്ന് പഞ്ചായത്ത് യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. ഇതിനെ കുറിച്ച് സംസാരിക്കാനാണെന്ന് പറഞ്ഞ് പ്രതിയുടെ 'അമ്മ പെൺകുട്ടിയെ കൂട്ടികൊണ്ട് പോകുകയും പിന്നീട് ചുട്ടു കൊല്ലുകയും ആയിരുന്നുവെന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരിക്കുന്നത്. സംഭവത്തിൽ ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.