Thiruvananthapuram: വിഴിഞ്ഞം പയറ്റുവിളയിൽ യുവതിയെ തീകൊളുത്തി ആത്മഹത്യ (Suicide) ചെയ്‌ത നിലയിൽ കണ്ടെത്തി. വെങ്ങാനൂർ സ്വാദേശിനിയായ അർച്ചനയെയാണ് ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മരിച്ച അർച്ചനയ്ക്ക് 24 വയസായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അർച്ചനയും ഭർത്താവ് സുരേഷും പയറ്റുവിളയിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ഈ വീട്ടിൽ തന്നെയാണ്  അർച്ചനയെ മരിച്ച നിലയിൽ (Suicide) കണ്ടെത്തിയത്. ഭർത്താവ് സുരേഷ് സംഭവത്തിനോടനുബന്ധിച്ച് കസ്റ്റഡിയിലെടുത്തു. എന്നാൽ സംഭവത്തിന് തൊട്ട് പിന്നാലെ ഭർത്താവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു.


ALSO READ: Vismaya Suicide: ഭർത്താവ് കിരണിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും,മകളെ കൊന്നതാണെന്ന് വിസ്മയുടെ പിതാവ്


ഒരു വർഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. അർച്ചനയുടെ മരണത്തിൽ ദുരുഹതയുണ്ടെന്ന് ആരോപിച്ച് അർച്ചനയുടെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. സുരേഷിനെ പോലീസ് ചോദ്യം   ചെയ്‌ത്‌ കൊണ്ടിരിക്കുകയാണ്.


ALSO READ: Vismaya Suicide Case: ഭർത്താവ് കിരൺ കസ്റ്റഡിയിൽ; പൊലീസ് ചോദ്യം ചെയ്യുന്നു


അതെസമയം കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്‌ത് വിസ്മയയിട്ട് ഭർത്താവ് കിരൺ കുമാറിനെ ചോദ്യം ചെയ്‌ത്‌ വരികയാണ്. വിസ്മയയുടെ പിതാവിൻറെ പരാതിയിൽ ഇന്നലെ തന്നെ പോലീസ് കിരണിനെ കസ്റ്റഡിയിലെടുത്തിരുന്നു. മകളെ കൊന്നതാണെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ പറയുന്നു. ഇത് സംബന്ധിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.


ALSO READ: Breaking: കൊല്ലത്ത് യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


ഭർതൃഗൃഹത്തിൽ വച്ച് മർദ്ദനമേറ്റെന്ന് കാണിച്ച് വിസ്മയ ബന്ധുക്കൾക്ക് വാട്സാപ്പ് സന്ദേശം (Whatsapp Message) അയച്ചിരുന്നു.  വിസ്മയയുടെ ഈ സന്ദേശങ്ങൾ പുറത്തായതോടെ ശരിക്കും ഈ പെൺകുട്ടി ഒരു നൊമ്പരമായി മാറിയിരിക്കുകയാണ്.വിസ്മയയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ (Vismaya Suicide Case) കാണുകയായിരുന്നു.  സംഭവശേഷം ഒളിവിൽ പോയ കിരൺ സ്വയം പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക