Shraddha Murder Case: പ്രണയം, സംശയം, ചതി, ഒടുവില്‍ കൊലപാതകം,  അതായിരുന്നു മാസങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹിയില്‍ നടന്ന ശ്രദ്ധ കൊലപാതകത്തിന്‍റെ  കാതല്‍. എന്നാല്‍, കേസന്വേഷണം പുരോഗമിക്കുന്നതിനിടെ കൊലപാതകം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രണയവും ഒടുവില്‍ തീര്‍ത്തും പൈശാചികമായ രീതിയില്‍ നടത്തിയ കൊലപാതവും രാജ്യത്തെ ഞെട്ടിച്ചിരുന്നു. ഡെക്‌സ്റ്റർ വെബ് സീരീസിലൂടെയാണ് അഫ്താബിന്  കൊലപാതകത്തിനുള്ള ഐഡിയ ലഭിച്ചത് എന്നത് രാജ്യത്തെ നടുക്കിയ വെളിപ്പെടുത്തല്‍ ആയിരുന്നു.


Also Read:  Shocking Crime: യുവതിയെ കൊന്ന് 35 കഷണങ്ങളാക്കി 18 ഇടത്ത് വലിച്ചെറിഞ്ഞു, യുവാവ് അറസ്റ്റില്‍


ഹൃദയസ്പർശിയായ പ്രണയം  ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചപ്പോഴും  സംഭവം സംബന്ധിച്ച് പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍  അതിലേറെ ഞെട്ടിക്കുന്നതാണ്. പുതിയ പുതിയ വെളിപ്പെടുത്തലുകളാണ് ഈ കേസില്‍ പുറത്തു വന്നുകൊണ്ടിരിയ്ക്കുന്നത്. 


Also Read:  Shraddha Murder Case : ഡൽഹിയിൽ ലിവിങ് ടുഗെദർ പങ്കാളിയെ കൊലപ്പെടുത്താൻ യുവാവിന് പ്രചോദനമായത് ഇംഗ്ലീഷ് വെബ് സീരിസ്


 ശ്രദ്ധയെ കൊലപ്പെടുത്താനും കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാനും അഫ്താബ് നടത്തിയ സമ്പൂർണ ആസൂത്രണം അമ്പരപ്പിക്കുന്നതാണ്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, ശ്രദ്ധയുടെ ശരീരത്തോട് അഫ്താബ് കാട്ടിയ ക്രൂരത ഹൃദയഭേദകമാണ്. 


ശ്രദ്ധ വധക്കേസിൽ ഇപ്പോള്‍ പുറത്തു വന്നിരിയ്ക്കുന്ന പുതിയ വെളിപ്പെടുത്തലുകൾ ഏറെ ഞെട്ടിക്കുന്നതാണ്.  അതായത്, ശ്രദ്ധയെ കൊലപ്പെടുത്തി ദിവസങ്ങൾക്കുള്ളില്‍ തന്നെ അഫ്താബ് ഒരു ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട മറ്റൊരു പെണ്‍കുട്ടിയെ വീട്ടില്‍ എത്തിച്ചിരുന്നു. മാത്രമല്ല, ശ്രദ്ധയുടെ ശരീരഭാഗങ്ങൾ സൂക്ഷിച്ചിരുന്ന അതേ മുറിയിൽ വച്ച് ആ യുവതിയുമായി അയാള്‍  ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു...!!  ഈ സമയം, ശ്രദ്ധയുടെ ശരീരഭാഗങ്ങൾ അഫ്താബ് അതേ മുറിയില്‍ത്തന്നെ അലമാരയിൽ ഒളിപ്പിച്ച്  സൂക്ഷിച്ചിരുന്നു....!! 
 
ശരീരം മുറിച്ചത് ഗൂഗിളിന്‍റെ സഹായത്തോടെ...!!


കഴുത്ത്  ഞെരിച്ച് ശ്രദ്ധയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം മുറിക്കാൻ ഗൂഗിളിൽ നിന്ന് പഠിച്ചതായി അഫ്താബ് വെളിപ്പെടുത്തി. കൊലപാതകത്തിന് ശേഷം അഫ്താബ് ശ്രദ്ധയുടെ മൃതദേഹം കുളിമുറിയിലാണ് സൂക്ഷിച്ചത്. മൃതദേഹം മുറിയ്ക്കുന്നതും രക്തക്കറ മായ്ക്കുന്നതും സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍    ഗൂഗിളില്‍നിന്നും ലഭിച്ചു.  പിന്നീട് മാര്‍ക്കറ്റില്‍ നിന്നും വാള്‍ വാങ്ങി, ശരീരം 35  കഷണങ്ങളാക്കി. മനുഷ്യ ശരീരഘടനയെക്കുറിച്ച് ഇയാള്‍ ഗൂഗിളിൽ തിരഞ്ഞതായി  ഇയാളുടെ ലാപ്‌ടോപ്പിലെ ഗൂഗിൾ സെർച്ച് ഹിസ്റ്ററി തെളിയിയ്ക്കുന്നു.  
 
300 ലിറ്റർ ഫ്രിഡ്ജിലാണ് മൃതദേഹത്തിന്‍റെ കഷ്ണങ്ങൾ സൂക്ഷിച്ചിരുന്നത്


ശ്രദ്ധയുടെ ശരീരഭാഗങ്ങള്‍ അഴുകിപ്പോകാതെ സൂക്ഷിക്കാന്‍ രക്ഷിക്കാൻ അഫ്താബ് മാർക്കറ്റിൽ നിന്ന് 300 ലിറ്ററിന്‍റെ ഫ്രിഡ്ജ് വാങ്ങി കൊണ്ടുവന്നു. പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങള്‍ ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നു.  ദുർഗന്ധത്തിൽ നിന്ന് രക്ഷനേടാൻ വീട്ടിൽ കുന്തിരിക്കം കത്തിക്കുക പതിവായിരുന്നു. സംശയം തോന്നാതിരിക്കാൻ ദിവസങ്ങള്‍ക്ക്  ശേഷമാണ്  രാത്രി രണ്ടു മുതൽ മൂന്നു വരെയുള്ള സമയത്ത്  വീട്ടിൽ നിന്ന് ഇറങ്ങി  മെഹ്‌റൗളിയിലെ വനത്തിൽ 18 ദിവസത്തോളം മൃതദേഹത്തിന്‍റെ കഷങ്ങള്‍ ഉപേക്ഷിച്ചത്.  


പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ അഫ്താബ് കുറ്റം സമ്മതിക്കുകയും കൊലപാതകത്തിന്‍റെ എല്ലാ രഹസ്യങ്ങളും വെളിപ്പെടുത്തുകയും ചെയ്തു. ഡെക്‌സ്‌റ്റർ വെബ് സീരീസ് കണ്ടതിന് ശേഷമാണ് ഈ ക്രൂരമായ രീതിയിൽ കൊല്ലണമെന്ന ആശയം തന്‍റെ  മനസ്സിൽ ഉദിച്ചതെന്ന് അഫ്താബ് പോലീസിനോട് പറഞ്ഞു. 


ഇരുവരും തമ്മിൽ അടിക്കടി വഴക്കുണ്ടാകാറുണ്ടെന്ന് ചോദ്യം ചെയ്യലിൽ അഫ്താബ് പോലീസിനോട് പറഞ്ഞു. വിവാഹത്തിനായി ശ്രദ്ധ അഫ്താബിനെ നിര്‍ബന്ധിച്ചിരുന്നു.  അഫ്താബിന് മറ്റ് പല പെൺകുട്ടികളുമായും ബന്ധമുണ്ടായിരുന്നു. ഇത് ശ്രദ്ധയ്ക്കും അറിവുണ്ടായിരുന്നു.  ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും ഇതില്‍ മനം മടുത്ത അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്താന്‍ തീരുമാനിയ്ക്കുകയുമായിരുന്നു. മെയ്‌ 18 ന് ഇയാള്‍ ശ്രദ്ധയെ കൊലപ്പെടുത്തി.  


അതേസമയം, അഫ്താബിന് വധശിക്ഷ നൽകണമെന്ന ആവശ്യവുമായി ശ്രദ്ധയുടെ പിതാവ് രംഗത്തെത്തി. അഫ്താബിനെ കോടതിഅഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. ഈ കേസിന്‍റെ  അന്വേഷണം പുരോഗമിക്കുകയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ