Shraddha Murder Case : ഡൽഹിയിൽ ലിവിങ് ടുഗെദർ പങ്കാളിയെ കൊലപ്പെടുത്താൻ യുവാവിന് പ്രചോദനമായത് ഇംഗ്ലീഷ് വെബ് സീരിസ്

Delhi Shraddha Murder Case ആറ് മാസങ്ങൾക്ക് മുമ്പ് മെയ് 18നാണ് അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 14, 2022, 08:22 PM IST
  • മകളെ കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ വന്നപ്പോൾ ശ്രദ്ധയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പോലീസ് ശനിയാഴ്ച അഫ്താബിനെ അറസ്റ്റ് ചെയ്യുന്നത്.
  • പോലീസ് ചോദ്യം ചെയ്തപ്പോൾ പിന്നീട് അഫ്താബ് കുറ്റം സമ്മതിക്കുകയായിരുന്നു.
  • മെയ് 18ന് യുവാവ് തന്റെ ലിവിങ് ടുഗെദർ പങ്കാളിയെ കൊലപ്പെടുത്തുന്നത്
  • അറസ്റ്റിലായ പ്രതിയെ കോടതി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു
Shraddha Murder Case : ഡൽഹിയിൽ ലിവിങ് ടുഗെദർ പങ്കാളിയെ കൊലപ്പെടുത്താൻ യുവാവിന് പ്രചോദനമായത് ഇംഗ്ലീഷ് വെബ് സീരിസ്

ന്യൂ ഡൽഹി : രാജ്യതലസ്ഥാനത്തെ ആകെ ഞെട്ടിച്ചുകൊണ്ടായിരുന്നു ലിവിങ് ടുഗെദർ പങ്കാളിയെ യുവാവ് കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കിയ വാർത്ത ഇന്ന് രാവിലെ പുറത്ത് വന്നത്. പങ്കാളിയെ കൊലപ്പെടുത്തി ആറ് മാസത്തോളമാണ് മുംബൈ സ്വദേശിയായ അഫ്താബ് അമീൻ പൂനവാല യാതൊന്നും അറിയാത്ത മട്ടിൽ ഡൽഹിയിൽ കഴിഞ്ഞത്. അമേരിക്കൻ ക്രൈം ത്രില്ലർ വെബ് സീരിസായ ഡെക്സടെർ കണ്ട് പ്രചോദനത്തിലാണ് അഫ്താബ് തന്റെ പങ്കാളിയായ ശ്രദ്ധയെ കൊന്ന് കഷ്ണങ്ങളാക്കിയതെന്ന് ഡൽഹി പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 

മകളെ കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ വന്നപ്പോൾ ശ്രദ്ധയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പോലീസ് ശനിയാഴ്ച അഫ്താബിനെ അറസ്റ്റ് ചെയ്യുന്നത്. പോലീസ് ചോദ്യം ചെയ്തപ്പോൾ പിന്നീട് അഫ്താബ് കുറ്റം സമ്മതിക്കുകയായിരുന്നു. 

ALSO READ : Sharon Murder Case: സാവധാനം വിഷം നൽകി എങ്ങനെ കൊല്ലാമെന്ന് ഇന്റർനെറ്റിൽ ഗ്രീഷ്മ തിരഞ്ഞിരുന്നു

മുംബൈയിൽ കോൾ സെന്റിൽ ജോലി ചെയ്തിരുന്ന ശ്രദ്ധയും അഫ്താബും ഡേറ്റ് ആപ്പിലൂടെയാണ് പരിചയപ്പെടുന്നത്. തുടർന്ന് പ്രണയത്തിലായ ഇരുവരും മുംബൈയിൽ മൂന്ന് വർഷമായി ലിവിങ് ടുഗെദ്ദറിലായിരുന്നു. പിന്നീട് ഡൽഹിലേക്ക് മാറുകയായിരുന്നു. ഡൽഹിലേക്ക് മാറിയതിന് ശേഷം ശ്രദ്ധ അഫ്താബിനോട് തന്നെ വിവാഹം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ഇതെ ചൊല്ലിയുള്ള തർക്കത്തിലാണ് മെയ് 18ന് യുവാവ് തന്റെ ലിവിങ് ടുഗെദർ പങ്കാളിയെ കൊലപ്പെടുത്തുന്നത്.

ശ്രദ്ധയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ മുറിയിൽ തന്നെയായിരുന്നു ഈ കഴിഞ്ഞ മാസങ്ങളിലായി അഫ്താബ് തമാസിച്ചിരുന്നത്. പ്രതി യുവതിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കുകയും തല വെട്ടി മാറ്റി ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ചെയ്തുയെന്നുമാണ് ഹിന്ദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഷ്ണങ്ങളാക്കിയ യുവതിയുടെ ശരീരവശിഷ്ടങ്ങൾ ഡൽഹിലെ ഛത്രപൂർ വൻമേഖലയിൽ കളയുകയായിരുന്നു. സംഭവത്തിൽ അറസ്റ്റിലായ പ്രതിയെ കോടതി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News