തിരുവനന്തപുരം: മാതാപിതാക്കളെ ഉപദ്രവിക്കുകയും വീടിന് തീ ഇടുകയും ചെയ്ത കേസിലെ പ്രതി ആറ്റിങ്ങലിൽ അറസ്റ്റിൽ. ആറ്റിങ്ങൽ പൊയ്കമുക്ക് പിണറുവിള വീട്ടിൽ അനീഷാണ് അറസ്റ്റിലായത്.  സംഭവം നടന്നത് ഏപ്രിൽ 24 നാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: അഞ്ചു പേർ മലകയറി, തിരിച്ചെത്തിയപ്പോൾ ലീലയില്ല; ആദിവാസി സ്ത്രീയുടെ മരണത്തിൽ ദുരൂഹത


രാത്രിയിൽ പൊയ്കമുക്ക് തടത്തരികത്ത് വീട്ടിൽ താമസിക്കുന്ന മാതാപിതാക്കളെ വീടിനകത്ത് കയറി ദേഹോപദ്രവം ഏൽപ്പിക്കുകയും വീട്ടുസാധനങ്ങൾ തീ ഇട്ട് നശിപ്പിക്കുകയും ചെയ്ത കേസിലാണ് അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.  ഇയാൾ നിരന്തരം മദ്യപാനിയും മാതാപിതാക്കൾക്ക് മാത്രമല്ല പരിസരവാസികൾക്കും ഉപദ്രവങ്ങൾ ഉണ്ടാക്കി വരികയുമായിരുന്നുമെന്ന് ആറ്റിങ്ങൽ പോലീസ് അറിയിച്ചു. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയായ അനീഷിനെ പിടികൂടുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നു.


Also Read: 36 വർഷങ്ങൾക്ക് ശേഷം രാഹു-വ്യാഴ സംഗമം; ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ! 


പതിമൂന്ന്കാരനെ പല തവണ പീഡിപ്പിച്ചു; ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കുറ്റക്കാരൻ


മാനസിക പ്രശ്നങ്ങൾക്ക് കൗൺസിലിംഗിന് എത്തിയ പതിമൂന്ന്കാരനെ പല തവണ പീഡിപ്പിച്ച കേസിൽ പ്രതിയായ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.കെ.ഗിരിഷ് (59)നെ കുറ്റക്കാരനെന്ന് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ആജ് സുദർശൻ കണ്ടെത്തി.വ്യാഴാഴ്ച്ച വിധി പറയും. 


പ്രതിയെ റിമാൻഡ് ചെയ്തു.മറ്റൊരു ആൺക്കുട്ടിയെ പീഡിപ്പിച്ച പോക്സോ കേസിൽ ഇതേ കോടതി തന്നെ ഒരു വർഷം മുമ്പ് പ്രതിയെ ആറ് വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസിൽ പ്രതി ഹൈക്കോടതിയിൽ ജാമ്യത്തിലാണ്.ആരോഗ്യ വകുപ്പിൽ അസിസ്റ്റൻറ് പ്രാഫസറായിരുന്ന പ്രതി മണക്കാട്  കുര്യാത്തിയിൽ തൻറെ വീടായ  തണൽ (റ്റി എൻ ആർ എ 62 ) വിനോട് ചേർന്ന്  സ്വകാര്യ സ്ഥാപനമായ (ദേ പ്രാക്സിസ് പ്രാക്ടീസ് ടു പെർഫോം)  എന്ന സ്വകാര്യ ക്ലിനിക്കിൽ വെച്ചാണ് കുട്ടിയെ പീഡിപ്പിച്ചുയെന്നാണ് പ്രോസിക്യൂഷൻ കേസ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.