തിരുവനന്തപുരം: മുട്ടില്‍ മരം മുറിക്കേസിൻറ അന്വേഷണത്തിൽ നിന്ന് തന്നെ മാറ്റണമെന്ന് താനൂര്‍ ഡിവൈഎസ്പി പി.വി.വി ബെന്നി ഡിജിപിക്ക് കത്ത് നൽകി. കേസിലെ പ്രതികൾ വിവാദങ്ങളുണ്ടാക്കി കേസ് വഴി മാറ്റാന്‍ ശ്രമിക്കുന്നുവെന്നും അതിനാൽ അന്വേഷണത്തിൽ തുടരാൻ കഴിയില്ലെന്നും കത്തിൽ പറയുന്നു. കേസില്‍ കുറ്റപത്രം സമർപ്പിക്കാൻ ഇനി കുറച്ച് ദിവസം മാത്രമാണ് ബാക്കി.താനൂർ കസ്റ്റഡി മരണത്തിൽ ഡിവൈഎസ്പിക്കും പങ്കുണ്ടെന്ന് കാണിച്ച് പുറത്ത് വരുന്ന വാർത്തകൾ മുട്ടിൽ മരം മുറിയുടെ ദിശ മാറ്റാൻ ആണെന്ന് നേരത്തെ ചില റിപ്പോർട്ടുകളുണ്ടായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

104 മരങ്ങളാണ് അഗസ്റ്റിൻ സഹോദരന്മാർ മുട്ടിലിൽനിന്ന് മുറിച്ചെടുത്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മുറിച്ച പല മരങ്ങൾക്കും മുന്നൂറിലേറെ വർഷത്തെ പഴക്കമുണ്ടെന്ന് ഡി എൻ എ പരിശോധനയിൽ തെളിഞ്ഞിരുന്നു. 2020-ലെ സർക്കാർ ഉത്തരവിൻറെ ചുവട് പറ്റിയാണ് മുട്ടിലിൽ നിന്ന് മരം മുറിച്ച് കടത്തിയത്. 100 വർഷം പഴക്കമുള്ള മരങ്ങൾ വരെ ഇത്തരത്തിൽ വെട്ടി മാറ്റിയതായാണ് റിപ്പോർട്ട്. 15 കോടി രൂപയുടെ മരങ്ങളാണ് കണക്കുകൾ പ്രകാരം മുട്ടിലിൽ നിന്ന് മുറിച്ച് മാറ്റിയത്.


ഏകദേശം 15 കോടി രൂപയുടെ  മരം ഇവിടെ നിന്നും മുറിച്ച് കടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.  ഭൂവുടമകൾ മരം മുറിക്കാൻ അനുമതി നൽകിയെന്ന് കാണിച്ച് പ്രതികൾ വില്ലേജ് ഓഫീസിൽ സമർപ്പിച്ച രേഖ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. വില്ലേജ് ഓഫീസറെയും പിന്നീട് അറസ്റ്റ് ചെയ്തു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.