ഇടുക്കി: ഇടുക്കി മൂലമറ്റത്ത് നാട്ടുകാർക്ക് നേരെ യുവാവ് നടത്തിയ വെടിവെപ്പിൽ ബസ് ജീവനക്കാരനായ കീരിത്തോട് സ്വദേശി സനൽ ബാബു കൊല്ലപ്പെട്ടു. സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപ് അടക്കം മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പലയിടങ്ങളിലായി ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ്; 5 വർഷമായി മുങ്ങി നടപ്പ്, ഒടുവിൽ പിടിയിൽ


വെടിയുതിർത്ത മൂലമറ്റം സ്വദേശി ഫിലിപ്പ് മാർട്ടിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ ഉണ്ടായ തർക്കമാണ് വെടിവെപ്പിൽ കാലാശിച്ചത്. തർക്കം നടന്നപ്പോൾ നാട്ടുകാർ ഇടപെട്ട് ഫിലിപ്പിനെ വീട്ടീലേക്ക് അയച്ചങ്കിലും തോക്കുമായി തിരിച്ചെത്തിയ അയാൾ കാറിലിരുന്നു വെടിയുതിർക്കുകയായിരുന്നു.


Also Read: അതിഥി തൊഴിലാളികളുടെ വീടുകളിൽ റെയ്‌ഡ്; 6 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ!


ഇയാൾ അഞ്ച് തവണയാണ് വെടിയുതിർത്തത്. മടങ്ങും വഴി ബൈക്കിൽ വരികയായിരുന്ന സനൽ ബാബുവിനെ ഇടിച്ചിട്ട ശേഷമാണ് വെടിയുതിർത്തത്. സംഭവത്തിൽ കഴുത്തിൽ വേടിയേറ്റ സനൽബാബു കൊല്ലപ്പെടുകയായിരുന്നു. ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഫിലിപ്പിനെ മുട്ടത്തു പോലീസ് കസ്റ്റഡിയിലെടുത്തു. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.