തിരുവനന്തപുരം: കഴിഞ്ഞ ദിവസം Facebook ൽ വയറലായ കുട്ടികളെ ക്രീരമായി മർദിക്കുന്ന വീഡിയോയിലെ അച്ഛനെ തിരിച്ചറഞ്ഞു. തിരുവനന്തപുരം ആറ്റിങ്ങൾ സ്വദേശി 45കാരനായ സുനിൽ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പ്രതിയെ പിടികൂടാൻ കേരള പൊലീസ് സഹായം തേടിയിരുന്നു. തുടർന്ന് ഇന്ന് ഉചയ്ക്കാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING


ALSO READ:വീട്ട് ജോലിക്ക് നിന്ന പതിനാലുകാരിയെ പതിനേഴുകാരനും സുഹൃത്തക്കളും ചേർന്ന് പീഡിപ്പിച്ചു


രണ്ട് ദിവസം മുമ്പായിരുന്നു കുട്ടികളെ മർദിക്കുന്ന വീഡിയോ ഫേസ്ബുക്കിൽ (Facebook) വയറലായി തുടങ്ങിയത്. അമ്മയെടുക്കന്ന 3 മിനിറ്റിന് അടുത്ത ദൈർഘ്യമുള്ള വീഡിയോയായിരുന്നു പ്രചരിച്ചത്. എന്തോ എടുത്ത് മാറ്റിയെന്ന് ആരോപിച്ച് മൂത്ത പെൺക്കുട്ടിയെയും ഇളയ ആൺക്കുട്ടിയെയുമാണ് സുനിൽകുമാർ ക്രൂരമായി ഉപദ്രവിക്കുന്നതാണ് വീഡിയോ. ഇത് മുറിയുടെ ഒരു മൂലയ്ക്കിരുന്നു അമ്മ ചിത്രീകരിക്കകയായിരുന്നു. 



ALSO READ: Sister Abhaya Case: ഫാ.തോമസ് കോട്ടൂരും സിസ്റ്റർ സ്റ്റെഫിയും കുറ്റക്കാർ


അതിനിടെ ഈ വീഡിയിലെ അച്ഛനെ അന്വേഷിച്ച് കണ്ടെത്താൻ കേരള പൊലീസ് (Kerala Police) ഫേസ്ബുക്കിലൂടെ തന്നെ രം​ഗത്തെത്തുകയായിരുന്നു. സുനിൽകുമാറിനെ പൊലീസിന് വിവരം നൽകിയത് നാട്ടുകരാണ്. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്.


അതേസമയം പ്രതിയെ പേടിപ്പിക്കാനാണ് വീഡിയോ എടുത്തതെന്ന് സുനിൽകുമാറിന്റെ ഭാര്യ പറഞ്ഞു. കുടുംബം നശിപ്പിക്കാൻ ബന്ധുക്കളിൽ ചിലരാണ് ഈ വീഡിയോ പുറത്ത് വിട്ടതെന്നും ഭാര്യ ആരോപിച്ചു.