തിരുവനന്തപുരം : യുവതിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച കേസിൽ നാല് പേർ പിടിയിൽ. എ ആർ ക്യാമ്പിലെ പോലീസുകാരനും പുജാരിയും ജ്യോത്സ്യനുമായി കേശവദാസപുരം സ്വദേശിയും ഒരു സ്ത്രീയും ഉൾപ്പെടെ നാല് പേരാണ് പിടിയിലായത്. യുവതിയെ തട്ടികൊണ്ടുപോയി വിവാഹം കഴിത്താൻ ശ്രമിക്കുകയായിരുന്നു പ്രതികൾ. കേരള-തമിഴ്നാട് അതിർത്തിയിൽ നന്നും പ്രതികളെ പോലീസ് പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പൂജാരിയും ജ്യോത്സ്യനുമായ കേശവദാസപുരം സ്വദേശി ദേവദേവൻ എന്നറിയപ്പെടുന്ന എസ് ശ്യാമാണ് യുവതിയെ വിവാഹം കഴിക്കാൻ വേണ്ടി തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. ഇതിന് വേണ്ടി യുവതി തട്ടികൊണ്ടി പോകാൻ ശ്രമിച്ച തിരുവവന്തപുരം റൂറൽ എ ആർ ക്യാമ്പിലെ പൊലീസുകാരനായ സുധീർ, ഷജില എന്ന യുവതി, ഷനീഫ എന്ന മറ്റൊരാളെയുമാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.


ALSO READ : Kattappana Twin Murder : കുഞ്ഞിനെയും വിഷ്ണുവിന്റെ പിതാവിനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് നിധീഷ് സമ്മതിച്ചു; എന്നാൽ ചോദ്യങ്ങൾ ഇനിയും ബാക്കി...


മാർച്ച് ഏഴ് വ്യാഴാഴ്ചയാണ് പ്രതികൾ യുവതിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. വിവാഹമോചിതയായ യുവതിയെ തിരുവനന്തപുരം പേരൂർക്കടയിൽ നിന്നും തട്ടിക്കൊണ്ടു പോയത്. യുവതിയെ വിവാഹം ചെയ്യുന്നതിന് വേണ്ടി തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതെന്ന് പൂജാരി പോലീസിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ നാല് പ്രതികളെയും റിമാൻഡ് ചെയ്തു.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.