തിരുവനന്തപുരം: ആറ്റിങ്ങൽ കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിലെത്തിയ മൂവർ സംഘം പൂർണ്ണ നഗ്നരായി നിന്ന് മൂത്രമൊഴിക്കുകയും ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവർമാരെ മർദ്ദിച്ചതായും പരാതി. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

പാർക്ക് ചെയ്തിരുന്നഓട്ടോകൾ ഒന്നിൽ ഇടിക്കാൻ ശ്രമിച്ചതോടെയാണ് ഡ്രൈവർമാർ ഇടപെട്ടു. ഇതോടെ അസഭ്യവർഷമായി. യാതൊരു പ്രകോപനവും കൂടാതെ തൊഴിലാളികളെ കയ്യേറ്റം ചെയ്യാനും ആരംഭിച്ചതോടെ വഴക്ക് മറ്റൊരു തലത്തിലേക്ക് എത്തി. പിന്നീട് വാഹനത്തിൽ കരുതിയിരുന്ന ഹോക്കി സ്റ്റിക്ക് പോലുള്ള തടികൊണ്ട് ഓട്ടോറിക്ഷകൾ അടിച്ചു തകർക്കുകയും ഡ്രൈവർമാരെ ക്രൂരമായി മർദ്ദിക്കുകയും ആയിരുന്നു.


അഞ്ചോളം  വരുന്ന ഓട്ടോറിക്ഷകളും സംഘം തല്ലി തകർത്തു. ശേഷം വാഹനവും എടുത്ത് കൊല്ലം ഭാഗത്തേക്ക് ഇവർ കടന്നുകളഞ്ഞു. ഇവർ മൂന്നുപേരും മദ്യപിച്ചിരുന്നതായി തൊഴിലാളികൾ പറയുന്നു.രാത്രി സമയങ്ങളിൽ ഓട്ടോ ഓടിക്കുന്ന തൊഴിലാളികൾക്കാണ് പരിക്കേറ്റത്. കാലിനും നെഞ്ചിനും പരിക്കേറ്റ ബൈജു, രഞ്ജിത്ത്,സുബിൻദാസ്, റഫീഖ്, ഷിബു എന്നീ തൊഴിലാളികൾ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.


ബന്ധുവീട്ടിൽ തല്ലുണ്ടാക്കി ചികിത്സക്ക് ആശുപത്രിയിലെത്തി; ആശുപത്രിയിലും വമ്പൻ തല്ലുമാല


ചെങ്ങന്നൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഡോക്ടറെയും മറ്റു ജീവനക്കാരെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്തു. മാടപ്പള്ളി പത്തിച്ചിറ കോളനി പെരുമ്പനച്ചി തപാലതിര്‍ത്തി പാണാട്ടില്‍ വീട്ടില്‍ ബിപിന്‍ (23), തിരുവല്ല കാവുംഭാഗം ആലുംതുരുത്തി വാമനപുരം കൊട്ടാരം ചിറയില്‍ ജോണ്‍സണ്‍ (20),  കാവുംഭാഗം പെരുംതുരുത്തി നടുവിലേത്തറ  അഖില്‍ ബാബു (24), കാവുംഭാഗം പെരുന്തുരുത്തി താഴ്ച്ചത്തറയില്‍  അജു പോൾ(22) എന്നിവരാണ് അറസ്റ്റിലായത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.