ആലപ്പുഴ: പിടിച്ചുപറി അക്രമം ഉൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതികളായ ആലപ്പുഴ സ്വദേശികളായ മൂന്നുപേർ ബംഗളുരുവില്‍ അറസ്റ്റിൽ. ലജനത്ത് വാർഡ് തൈപ്പറമ്പിൽ മൂലയിൽ വീട്ടിൽ സനീർ, വലിയകുളം ബോറാപുരയിടം വീട്ടിൽ സുമീർ, വലിയകുളം തോപ്പിൽ വീട്ടിൽ ഷിഹാബ് എന്നിവരെയാണ് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സഹായിക്കാൻ എന്ന വ്യാജേന എടിഎം കാർഡ് കൈക്കലാക്കി തട്ടിപ്പ്; കട്ടപ്പനയിൽ തമിഴ്നാട് സ്വദേശി പിടിയിൽ


ആലപ്പുഴ നഗരത്തിലെ ഹോട്ടലിൽ വച്ച് യുവാക്കളെ ആക്രമിക്കുകയും മൊബൈൽ ഫോൺ മോഷ്ടിക്കുകയും ചെയ്ത കേസിലും ആലപ്പുഴ എഫ്‍സിഐ ഗോഡൗണിനു സമീപം യുവാക്കളെ ആക്രമിക്കുകയും ഇവരിൽ ഒരാളുടെ വീട്ടിൽ അതിക്രമിച്ചു കയറി ബന്ധുക്കളെ ആക്രമിക്കുകയും ചെയ്ത കേസിലാണ് ഇവർ അറസ്റ്റിലായത്. ഡിവൈഎസ്‍പി എൻആർ. ജയരാജിന്റെ നിർദേശാനുസരണം സൗത്ത് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ റെജിരാജ്, എസ്ഐ മോഹൻകുമാർ, സീനിയർ സിപിഒ കെ.ടി. സജീവ്, സിപിഒമാരായ അംബീഷ്,  വിപിൻ ദാസ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


Also Read: Lakshmi Devi Favourite Zodiacs: ഇവർ ലക്ഷ്മി ദേവിയുടെ പ്രിയ രാശിക്കാർ, നൽകും വൻ സമ്പൽസമൃദ്ധി!


കായംകുളത്ത് വൻ മയക്കുമരുന്ന് വേട്ട; മൂന്ന് പേർ പിടിയിൽ


സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കളെ കായംകുളം പോലീസിന്റെയും ആലപ്പുഴ ജില്ലാ ഡാൻസാഫിന്റെയും പിടിയിലായി. 46 ഗ്രാം 700 മില്ലിഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. ന്യൂജെൻ ലഹരിയുപയോഗം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലാ പോലിസ് മേധാവിയുടെ നിർദ്ദേശാനുസരണം ജില്ലയിൽ ഉടനീളം മയക്ക് മരുന്ന്  പരിശോധന ശക്തമാക്കി നടത്തി വരികെയായിരുന്നു പോലീസ്. അന്യസംസ്ഥാനങ്ങളിൽ  നിന്നും സിന്തറ്റിക്  മയക്കുമരുന്നിനത്തിൽ പെട്ട  എംഡിഎംഎ, എൽഎസ്ഡി, തുടങ്ങിയവ എത്തുന്നതായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തിൽ  നർക്കോട്ടിക് സെൽ അഡീഷ്ണൽ എസ്പി സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടിമും കായംകുളം ഡിവൈഎസ്പി അജയനാഥിന്റെയും നേത്വത്വത്തിലുള്ള കായംകുളം സിഐ മുഹമ്മദ്  ഉൾപ്പെട്ട പ്രത്യേക സംഘം നടത്തിയ പരിശോധനയിൽ  കർണ്ണാടകയിൽ നിന്നും ട്രെയിൻ മാർഗ്ഗം ചെന്നൈയിൽ എത്തി അവിടെ നിന്നും കായംകുളം റെയിൽവേ സ്റ്റേഷന് പുറത്ത് വന്ന് സുഹൃത്തുക്കളുമായി കാർത്തികപ്പളളിക്ക് പോകുന്നതിനായി നിൽക്കുമ്പോഴാണ് പോലീസ് ഇവരെ പിടികൂടിയത്.


നിലവിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്ന പ്രതികൾ കുടുതൽ ആദായം കണ്ടെത്തുന്നതിനായിട്ടാണ് എംഡിഎംഎ പോലുളള നുജെൻ ലഹരി കച്ചവടത്തിലേക്ക് തിരിഞ്ഞത്. പല തവണ മയക്ക് മരുന്ന് കടത്തിയിട്ടുണ്ട് എങ്കിലും ആദ്യമായാണ് ഇവർ ഇത്രയും അളവ് മയക് മരുന്നുമായി പിടിയിലാകുന്നത്. കാർത്തികപ്പളളി, മുതുകുളം, ചിങ്ങോലി  ഭാഗത്ത് ചെറുപ്പക്കാർക്കും കുട്ടികൾക്കും മയക്ക്മരുന്ന് എത്തിച്ചു കൊടുക്കുന്നത് ഇവരാണെന്ന് പോലീസ് പറഞ്ഞു. ഇവരുടെ വീട്ടിൽ നിന്ന് ധാരാളം  കുട്ടികളും ചെറുപ്പക്കാരും  മയക്ക്മരുന്ന് വാങ്ങുന്നതായി  പരാതിയുളളതാണ്. എന്നാൽ പോലീസ് വീട്ടിൽ തിരച്ചിൽ നടത്തിയാൽ ഒന്നും കണ്ടെത്താൻ സാധിക്കാറില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.