ഹരിയാന: പാനിപ്പത്തിൽ മൂന്നു സ്ത്രീകളെ അവരുടെ കുടുംബാംഗങ്ങളുടെ മുന്നിൽവച്ച് അജ്ഞാതരായ നാലു പേർ ചേർന്ന് കൂട്ടബലാത്സഗത്തിന് ഇരയാക്കിയതായി റിപ്പോർട്ട്. 24, 25, 35 വയസുള്ള സ്ത്രീകളെയാണ് അജ്ഞാതർ ഭർത്താവിന്റെയും മക്കളുടേയും മുന്നിൽ വച്ച് പീഡിപ്പിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: താനൂർ കസ്റ്റഡി മരണം: ഒന്നാംഘട്ട അന്വേഷണം പൂർത്തിയാക്കി സിബിഐ


രാത്രി വൈകി വീട്ടിൽ ആയുധങ്ങളുമായി അതിക്രമിച്ച് കയറിയ നാലംഗ സംഘം കുടുംബാംഗങ്ങളെ കയർ ഉപയോഗിച്ച് കെട്ടി മുറിക്കുള്ളിൽ അടച്ചതിന് ശേഷം സ്ത്രീകളെ പീഡിപ്പിക്കുകയായിരുന്നു. പുലർച്ചെ നാലുമണിവരെ അക്രമി സംഘത്തിന്റെ വിളയാട്ടമായിരുന്നു അവിടെ.  ശേഷം വരെ കൊള്ളയടിച്ചതിന് ശേഷമായിരുന്നു സ്ഥലംവിട്ടത്.


വീട് ഒഴിയുന്നതുമായി ഉണ്ടായ തർക്കമാണ് ഈ കൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഒരു മാസം മുൻപ് ഇക്കാര്യത്തിൽ ഇവരെ ചിലർ ഭീഷണിപ്പെടുത്തിയിരുന്നു. ഇവരായിരിക്കാം അക്രമത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.  ഫോറൻസിക് സംഘവും സ്ഥലം സന്ദർശിച്ചിരുന്നു. 


അക്രമം നടത്തിയ ശേഷം ഇവർ ഗ്രാമത്തിൽ നിന്നും പുറത്തു പോകുന്നതിനിടെ മാരരോട് കുടുംബത്തേയും ആക്രമിച്ചതായാണ് പോലീസ് പറഞ്ഞത്.  ഇവരിൽ നിന്നും 5000 രൂപ മോഷ്ടിക്കുകയും ഇയാളുടെ ഭാര്യയെ ആക്രമിക്കുകയു  ചെയ്തുവെന്നും പോലീസ് അറിയിച്ചു. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചതായും പോലീസ് വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.