ഇരിട്ടി:  കണ്ണൂർ ഇരിട്ടിയിൽ ആദിവാസി ബാലികയെ ബലാത്സംഗം ചെയ്ത പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകൻ ജില്ല വിട്ടെന്ന് ഇരിട്ടി പൊലീസ്.  പെൺകുട്ടിയുടെ അയൽവാസിയായ വി കെ നിധീഷാണ് ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് നിധീഷിനെതിരെ കേസെടുത്തത്തിന് പിന്നാലെയാണ് ഇയാൾ ജില്ല വിട്ടതെന്നാണ് പൊലീസ് പറയുന്നത്.  ഈ മാസം 24 നാണ് പെൺകുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകിയത്.  വീടിന് പിന്നിൽ നിന്നും തുണി കഴുകി വരികയായിരുന്ന പെൺകുട്ടിയെ നിർബന്ധിച്ച് ആളൊഴിഞ്ഞ കെട്ടിട്ടത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് (Rape) പരാതി. 


Also Read: ലതിക സുഭാഷ് എൻസിപിയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും


പതിനാലുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചശേഷം മടങ്ങുകയായിരുന്ന നിധീഷിനെ പ്രദേശവാസികളാണ് കണ്ടത്.  തുടർന്ന് ഇവർ പെൺകുട്ടിയുടെ അച്ഛനെ വിവരമറിയിക്കുകയും ഇത് കുട്ടിയോട് ചോദിക്കുകയും ചെയ്തപ്പോഴാണ് ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ച (Rape) വിവരം പുറത്തറിയുന്നത്.  


പരാതിയിന്മേൽ എസ്സി/എസ്ടി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്ന നിയമം, പോകസോ നിയമം എന്നിവ ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.  കൂടാതെ പെൺകുട്ടിയെ മെഡിക്കൽ പരിശോധന നടത്തുകയും പീഡനം നടന്നുവെന്ന് തെളിയുകയും ചെയ്തിട്ടുണ്ട്.  


Also Read: Narsinha Jayanti 2021: എല്ലാ ദുരിതങ്ങളിൽ നിന്നും മുക്തി നേടാൻ ഈ ദിനം വ്രതം എടുക്കൂ


 


പെൺകുട്ടിയെ പീഡിപ്പിച്ച ഈ നിധീഷ് ആ പ്രദേശത്തെ സജീവ ഡിവൈഎഫ്ഐ പ്രവർത്തകനാണ്.  ഒളിവിൽ പോയിരിക്കുന്ന ഇയാൾ കൊല്ലം ജില്ലയിൽ ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.  പൊലീസ് ഇയാളെ തപ്പി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.