തിരുവനന്തപുരം: മദ്യപിക്കാൻ വിളിച്ചിട്ട് പോകാത്തതിന്റെ പേരിൽ യുവാവിനെ  മർദ്ദിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ.  യുവാവിന്റെ സുഹൃത്തുക്കളായ  വെള്ളാർ വാർഡിൽ കൈതവിള ഹരിജൻ കോളനിയിൽ  രതീഷ്, ജിത്തുലാൽ എന്നിവരെയാണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്. വെങ്ങാനൂർ  നെല്ലിവിള മേലെ തട്ടുവീട്ടിൽ സുഗതരാജിന്റെ മകൻ  സ്വരാജിനെയാണ് അറസ്റ്റിലായ പ്രതികൾ മർദ്ദിച്ച് പരിക്കേല്പിച്ചതെന്നാണ് റിപ്പോർട്ട്.  മർദ്ദനത്തിൽ സ്വരാജിന്റെ നട്ടെല്ലിനും കാലിനും പൊട്ടലുണ്ടെന്ന് പോലീസ് അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കഞ്ചാവ് വിൽപന പോലീസിൽ അറിയിച്ചതിന് യുവാവിന് ക്രൂര മര്‍ദനം; സംഭവം ആലപ്പുഴയിൽ!


സംഭവം നടന്നത് കഴിഞ്ഞ മാസം ഒന്‍പതാം തീയതി വെള്ളാർ ഭാഗത്തു വെച്ചാണ്. സുഹൃത്തായ സ്വരാജിനെ പ്രതികൾ മദ്യപിക്കാൻ വിളിച്ചെങ്കിലും വരാത്തതിനെ തുടർന്ന് നടന്ന  തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയി.  ശേഷം ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണർ എസ്. ഷാജിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോവളം എസ്.എച്ച്.ഒ  ബിജോയ്, എസ്.ഐ അനീഷ് കുമാർ എ.എസ്.ഐ മുനീർ, സുരേന്ദ്രൻ, സിപി ഒ സെൽവൻ, നിതിൻ ബാല, സന്തോഷ് എന്നിവരടങ്ങിയ സംഘം പ്രതിയെ അറസ്റ്റ് ചെയുകയായിരുന്നു.   ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.


Also Read: റെയ്ഡ് കേരളത്തിലും: ന്യൂസ് ക്ലിക്ക് മുൻജീവനക്കാരിയുടെ വീട്ടിൽ പരിശോധന; ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തു


മുൻപ് തിരുവനന്തപുരത്തുണ്ടായ മറ്റൊരു സംഭവത്തില്‍, പരിചയമുണ്ടായിട്ടും പുറത്ത് വെച്ച് കണ്ടപ്പോൾ മിണ്ടിയില്ല എന്ന് ആരോപിച്ച് സുഹൃത്തിനെ കുത്തിപ്പരുക്കേല്പിച്ച കേസിലെ പ്രതിയും പിടിയിലായിരുന്നു.  പള്ളിത്തുറ തിരുഹൃദയ ലെയിനിൽ പുതുവൽ പുരയിടത്തിൽ ഡാനി റെച്ചൻസിനെയാണ് അറസ്റ്റ് ചെയ്തത്. 


കണ്ണൂരിലും മധുരയിലും വാഹനമോഷണം നടത്തിയ അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ 


സംസ്ഥാനത്തിന് അകത്തും പുറത്തും നിരവധി മോഷണങ്ങൾ നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ.  കാസർഗോഡ് സ്വദേശി ലബീഷിനെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച കോഴിക്കോട്ട് നിന്നും കാർ മോഷ്ടിച്ച കേസിൽ നടക്കാവ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ഇതേ കാറിൽ താമരശ്ശേരിയിലെത്തിയതായി കണ്ടെത്തുകയും. പ്രദേശത്തെ ഒരു കടയിൽ നിന്നും ഇയാൾ മൊബൈൽ ഫോൺ മോഷ്ടിച്ചതായും ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. 


Also Read: Shani Dev Favourite Zodiac Sign: നിങ്ങൾ ഈ രാശിക്കാരാണോ? എങ്കിൽ ശനി കൃപ ഉറപ്പ്!


പോലീസ് തന്നെ പിന്തുടരുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ പ്രതി വാഹനവുമായി കടന്നുകളയാനും ഇതിനിടയിൽ ശ്രമം നടത്തിയിരുന്നു.  തുടർന്ന് പോലീസ് വാഹനം തടഞ്ഞതോടെ പ്രതി ഓടി രക്ഷപ്പെടാനുള്ള ശ്രമം നടത്തി.  ശേഷം  കൊയിലാണ്ടി ട്രാഫിക് പോലീസിൻ്റയും നാട്ടുകാരുടെയും സഹായത്തോടെ ഇയാളെ പിടികൂടി.പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും മാളിക്കടവ് എന്ന സ്ഥലത്ത് നിന്ന് ഒരു ഒമിനി വാനും കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നും ബെെക്കും മോഷ്ടിച്ചതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്. വാഹനങ്ങൾ പോലീസ് കണ്ടെടുത്തു. അതുപോലെ താമരശ്ശേരിയിൽ നിന്നും മോഷ്ടിച്ച ഫോണും പോലീസ് കണ്ടെത്തിയിട്ടുണ്ട്.


മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.