ബുലന്ദ്ഷഹർ:  ബലാത്സംഗത്തെ തുടർന്ന് പതിനഞ്ചുകാരിയായ പെൺകുട്ടിയുടെ ആത്മഹത്യ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലായിരുന്നു സംഭവം നടന്നത്.  യോഗേഷ്, സോനു എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.  ഇനി ഒരാളെക്കൂടി കണ്ടുപിടിക്കാനുണ്ട്.  ഇവിടെ കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ ഇത് നാലാമത്തെ സംഭവമാണ്.   


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: Unlock 4: ശ്രദ്ധിക്കുക.. മെട്രോ സർവീസിനുള്ള മാർഗനിർദ്ദേശങ്ങൾ ഇതാണ്..! 


ആഗസ്റ്റ് 31 ന് ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴിയിലാണ് പെൺകുട്ടിയെ മൂവർ സംഘം ബലാത്സംഗം ചെയ്തത്. ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു. ശേഷം ആരോടും ഒന്നും പറയരുതെന്ന് കുട്ടിയെ വീഡിയോ  കാണിച്ച് മൂന്നംഗ സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു.  വീട്ടിലെത്തിയ പെൺകുട്ടി വിവരം മാതാപിതാക്കളോട് പറഞ്ഞശേഷം വിഷം കഴിച്ച് പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.  


Also read: ചൈനയ്ക്ക് വീണ്ടും തിരിച്ചടി; പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ 


ബലാത്സംഗത്തെ തുടർന്ന് പെൺകുട്ടിയുടെ അവസ്ഥ വല്ലാത്ത രീതിയായിരുന്നുവെന്നും അപമാനം സഹിക്കാൻ വയ്യാതെയാണ് കുട്ടി ജീവനോടുക്കിയതെന്നും വീട്ടുകാർ പറഞ്ഞു.  പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസ് റ ചെയ്യുകയും ശേഷം നടത്തിയ അന്വേഷണത്തിൽ 2 പേരെ പിടിക്കുകയും ചെയ്തു.