Kollam: ഉത്ര വധക്കേസിൽ (Uthra Murder Case) സൂരജിന് (Sooraj) ലഭിച്ച ശിക്ഷയിൽ തൃപ്തരല്ലെന്ന് കുടുംബം. തുടർനടപടിയിലേക്ക് പോകുമെന്ന് ഉത്രയുടെ അമ്മ (Uthra's Mother) മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ പരമോന്നത ശിക്ഷ ഏതാണോ അത് നൽകണം. സൂരജിന് വധശിക്ഷ നൽകണമെന്നാണ് ഉത്രയുടെ കുടുംബം പ്രതികരിക്കുന്നത്. ഇത്രയും വലിയ കുറ്റകൃത്യം ചെയ്ത ഒരാൾക്ക് പരമാവധി ശിക്ഷ നൽകാത്ത നിയമത്തിൽ തൃപ്തരല്ലെന്നും ഉത്രയുടെ അമ്മ കൂട്ടിച്ചേർത്തു.  ഇന്ത്യൻ ശിക്ഷ നിയമത്തിലെ ഇത്തരം പിഴവുകളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്നും ഉത്രയുടെ അമ്മ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസിൽ സൂരജിന് കൊലപാതകക്കുറ്റത്തിനടക്കം ഇരട്ട പര്യന്തങ്ങളാണ് വിധിച്ചത്. കേസിൽ വിധി പ്രസ്താവം നടക്കുകയാണ്. ജഡ്ജ് എം.മനോജ്കുമാറാണ് വിധി പ്രസ്താവിച്ചത്. കൊലപാതകം, കൊലപാതക ശ്രമം എന്നിവക്കാണ് വിധി. സൂരജിൻറെ പ്രായം പരിഗണിച്ചാണ് പരമാവധി ശിക്ഷയിൽ നിന്നും സൂരജിനെ ഒഴിവാക്കിയത്. 


Also Read: Uthra Case Verdict| ഉത്ര വധക്കേസിൽ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം,ചരിത്രത്തിലാദ്യത്തെ വിധി


കൊല്ലം ആറാം അഡീഷണൽ സെഷൻസ് ക്ലാസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. അതേസമയം സൂരജ് വളരെ ചെറുപ്പക്കാരനാണെന്നും പരമാവധി ശിക്ഷയിൽ നിന്നും ഒഴിവാക്കണമെന്നും സൂരജിൻറെ അഭിഭാഷകൻ വാദിച്ചു. കൊല്ലം ജില്ലാ കോടതി വളപ്പിൽ വൻ ജനക്കൂട്ടമായിരുന്നു ഉണ്ടായിരുന്നത്.


Also Read: Uthra Murder Case Verdict: പ്രതി സൂരജിനെ കോടതിയിൽ ഹാജരാക്കി; വിധി ഉടൻ, കോടതിയിൽ ജനക്കൂട്ടം


2020 മെയ് ഏഴിനാണ് കേരളത്തിൻറെ മനസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടായത്. അടൂരിലെ ഭർതൃ വീട്ടിലായിരുന്നു കൊല്ലം സ്വദേശിനി ഉത്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പോലീസ് എഴുതി തള്ളിയക്കേസിൽ ഉത്രയുടെ മാതാപിതാക്കൾ നൽകിയ പരതായിലാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.