കൊല്ലം: ശാസ്താം കോട്ടയ്ക്കടുത്ത് ശാസ്താം നടയിൽ ഭർത്താവിന്റെ വീട്ടിൽ വിസ്മയ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവായ കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.  ഇയാൾ മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടറാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.  ഭർതൃഗൃഹത്തിൽ വച്ച് മർദ്ദനമേറ്റെന്ന് കാണിച്ച് ഇന്നലെ വിസ്മയ ബന്ധുക്കൾക്ക് വാട്സാപ്പ് സന്ദേശം (Whatsapp Message) അയച്ചിരുന്നു.  വിസ്മയയുടെ ഈ സന്ദേശങ്ങൾ പുറത്തായതോടെ ശരിക്കും ഈ പെൺകുട്ടി ഒരു നൊമ്പരമായി മാറിയിരിക്കുകയാണ്. 


Also Read: Breaking: കൊല്ലത്ത് യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


ഇന്നലെയാണ് തന്നെ ഭർത്താവ് പീഡിപ്പിച്ചുവെന്ന് കാണിച്ച് വിസ്മയ ബന്ധുക്കൾക്ക് വാട്ട്സ്ആപ് സന്ദേശം അയച്ചത്.  ഇന്ന് രാവിലെ വിസ്മയയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ (Vismaya Suicide Case) കാണുകയായിരുന്നു.  സംഭവശേഷം ഒളിവിൽ പോയ കിരൺ സ്വയം പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.  


വിസ്മയയുടെ സംസ്കാരം കഴിഞ്ഞശേഷമാണ് കിരൺ കീഴടങ്ങിയത്.  കേസിൽ  പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.  മരണ കാരണം വ്യക്തമായശേഷം കേസെടുക്കാനാണ് തീരുമാനം.  വിസ്മയ പത്തനംതിട്ട സ്വദേശിനിയാണ്.  സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതമാണ് ഇതെന്നാണ് വിസ്മയയുടെ ബന്ധുക്കൾ നൽകിയിരിക്കുന്ന പരാതി.  


Also Read: Cannabis Seized: വീട്ടിൽ സൂക്ഷിച്ചിരുന്ന 2 kg കഞ്ചാവ് പിടികൂടി


കഴിഞ്ഞ വർഷം അതായത് 2020 മാർച്ചിൽ ആയിരുന്നു മോട്ടോർ വാഹന വകുപ്പ് ഉയോഗസ്ഥനായിരുന്ന കിരണുമായി വിസ്മയയുടെ വിവാഹം നടന്നത്.  കേസിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.  സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക