തൃശൂർ: തൃശൂർ തളിക്കുളത്ത് സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തയ സുഹൃത്ത് പിടിയിൽ. തളിക്കുളം സ്വദേശി ഷാജിതയാണ് കൊല്ലപ്പെട്ടത്. വലപ്പാട് സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ ഹബീബ് ആണ് കൊലപാതകം നടത്തിയത്. ഇന്ന് രാവിലെയാണ് ഷാജിത കൊല്ലപ്പെടുന്നത്. ഷാജിതയും ഹബീബും അടുത്ത സുഹൃത്തുക്കളായിരുന്നു. പണയം വെയ്ക്കാൻ സ്വർണ ആവശ്യപ്പെട്ടതാണ് ഇരുവരും തമ്മിൽ വഴക്ക് ഉണ്ടാകാനും പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചതും. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ...


ഷാജിതയും ഹബീബും അടുത്ത സുഹൃത്തുക്കളായിരുന്നു. പണത്തിന് ആവശ്യം വന്നപ്പോൾ ഹബീബ് ഷാജിതയോട് സ്വർണ്ണം പണയപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഷാജിത സ്വർണം നൽകിയില്ല. ഇത് പിന്നീട് ഇരുവരും തമ്മിൽ വഴക്കിന് കാരണമായി. ഷാജിത തളിക്കുളത്തെ  ഒറ്റയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു. സ്വർണം നൽകാത്തതിന്റെ ദേഷ്യത്തിൽ ഷാജിതയുടെ വീട്ടിലെത്തിയ ഹബീബ് ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് ഇവരെ കൊലപ്പെടുത്തുകയായിരുന്നു. വീട്ടിൽ നിന്ന് ശബ്ദം കേട്ട നാട്ടുകാരാണ് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. 
ഷാജിതയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.