കണ്ണൂര്‍: മയക്കുമരുന്നുമായി യുവാവിനെയും യുവതിയെയും എക്‌സൈസ് ഉദ്യോഗസ്ഥർ കണ്ണൂരിൽ അറസ്റ്റു ചെയ്തു. ബത്തേരി പടിച്ചിറയിലെ ഷിന്റോ ഷിബു, തൃശ്ശൂര്‍ തലപ്പിള്ളി മുണ്ടത്തിക്കോട് സ്വദേശിനി മറിയാ റാണി എന്നിവരാണ് 23.779 ഗ്രാം മെത്താംഫിറ്റമിനും 64 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: തിരുവല്ലയിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊന്നു


ഇവരെ കണ്ണൂര്‍ തെക്കി ബസാറിനടത്ത് മെട്ടമ്മലില്‍ വെച്ചാണ് എക്‌സൈസ് സംഘം പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കോയില്യത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.


Also Read: Viral Video: പറന്നു.. പറന്ന്.. എങ്ങോട്ടാ? പറന്നുയരുന്ന മയിലിന്‍റെ ദൃശ്യം കണ്ടോ? വീഡിയോ വൈറൽ


എക്‌സൈസ് പറയുന്നതനുസരിച്ച് ഉഡുപ്പിയില്‍ ഒരുമിച്ച് താമസിക്കുന്ന ഇരുവരും കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ലഹരിമരുന്നുകള്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണെന്നാണ്.  ഇവർ ചെറുകിട വില്‍പ്പനക്കാര്‍ക്ക് ആവശ്യാനുസരണം ബെംഗളൂരുവില്‍ നിന്നാണ്  മയക്കു മരുന്ന് എത്തിച്ചുകൊടുക്കുന്നത്.  അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.


തിരുവല്ലയിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊന്നു


തിരുവല്ലയിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊന്നു. തിരുവല്ല പുളിക്കീഴിലാണ് മകൻ മാതാപിതാക്കളെ വെട്ടിക്കൊന്നത്.  പരുമല ആശാരിപറമ്പിൽ കൃഷ്ണൻകുട്ടി, ശാരദ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ അനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തിനേറ്റ മുറിവാണ് ഇരുവരുടേയും മരണത്തിന് കാരണമായത്. പ്രതിയായ അനിൽ അച്ഛനേയും അമ്മയേയും വീടിനുള്ളിൽ വെച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. ബഹളം കേട്ട സമീപവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. അക്രമാസക്തമായി നിന്ന ഇയാളെ പോലീസ് എത്തി കീഴ്‌പ്പെടുത്തുകയായിരുന്നു.   


Also Read: Bhadra Rajayoga: ബുധന്റെ രാശിമാറ്റം സൃഷ്ടിക്കും ഭദ്ര രാജയോഗം; ഈ 3 രാശിക്കാർ ലഭിക്കും കിടിലം നേട്ടങ്ങൾ


ഇന്ന് രാവിലെ 8:45 ഓടെയായിരുന്നു നാടിനെ ഞെട്ടിച്ച ദാരുണ സംഭവം അരങ്ങേറിയത്.   അനിലിന്റെ ആക്രമണത്തിൽ ഇരുവരും തൽക്ഷണം മരണമടയുകയായിരുന്നു.  മാതാപിതാക്കളെ വെട്ടിക്കൊന്ന ശേഷം ഇയാൾ ആയുധവുമായി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.  അതുകൊണ്ടുതന്നെ വെട്ടേറ്റ കൃഷ്ണൻകുട്ടിയേയും ശാരദയേയും ഉടനെ ആശുപതിയിലെത്തിക്കാൻ സമീപവാസികൾക്ക് കഴിഞ്ഞില്ല.  രക്തം വാർന്ന് ഇരുവരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരണമടയുകയായിരുന്നു.   എന്തിനാണ് ഇയാൾ മാതാപിതാക്കളെ കൊന്നത് എന്നതിനെ കുറിച്ച് ഒരു വിവരവുമില്ല. ഇയാൾ മാതാപിതാക്കളോടൊപ്പമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്.


Also Read: Viral Video: ഓടുന്ന ബൈക്കിൽ ലിപ് ലോക്ക് ചെയ്യുന്ന പെൺകുട്ടികൾ..! വീഡിയോ വൈറൽ


മകനുമായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് മാതാപിതാക്കൾ ഒരു വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്.  രണ്ടു ദിവസങ്ങൾക്ക് മുൻപാണ് അനിൽ ഇവരെ അനുനയിപ്പിച്ചു സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നത്. കുടുംബത്തിൽ സ്വത്തുതർക്കം പതിവായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. ഇതിനിടയിൽ പ്രതിയായ അനിൽ ലഹരിക്കുടമയാണെന്നും പറയുന്നുണ്ട്. എന്നാൽ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.  വധശ്രമത്തിന്റെ പേരിൽ നേരത്തെ അനിലിന്റെ മാതാപിതാക്കൾ പോലീസിന് പരാതി നൽകിയിരുന്നു. മൂന്നുമക്കളിൽ ഇളയതാണ് പ്രതിയായ അനിൽ.   കൃഷ്ണൻ കുട്ടിയുടെയും ശാരദയുടെയും മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും. സംഭവത്തിൽ തിരുവല്ല പോലീസ് കേസെടുത്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.