New Delhi: യുകെയുടെ (UK) ആദ്യഘട്ട കോവിഡ് ചികിത്സ സഹായങ്ങൾ ചൊവ്വാഴ്ച രാവിലെയോടെ ഇന്ത്യയിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 100 വെന്റിലേറ്റർസ്, 95 ഓക്സിജൻ കോൺസെൻട്രേറ്റേഴ്‌സ് എന്നിവ ഉൾപ്പടെയുള്ള ചികിത്സ സൗകര്യങ്ങളാണ് ഇന്ത്യയിലെത്തിയിട്ടുള്ളത്. 



COMMERCIAL BREAK
SCROLL TO CONTINUE READING

വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അരിന്ദം ബാഗ്ച്ചി ഡൽഹി വിമാനത്താവളത്തിൽ ജർമ്മൻ ലുഫ്താൻസ വിമാനത്തിൽ നിന്നും ചികിത്സ ഉപകരണങ്ങൾ ഇറക്കുന്ന ചിത്രങ്ങൾ തന്റെ ഔദ്യോഗിക ട്വിറ്റർ (Twitter) പേജിലൂടെ പുറത്ത് വിട്ടു. അന്തരാഷ്ട്ര സഹകരണത്തോടെയുള്ള പ്രവൃത്തികൾ എന്ന   അടിക്കുറുപ്പോടെയാണ് അദ്ദേഹം ചിത്രങ്ങൾ പുറത്ത് വിട്ടത്.


ALSO READ: Covid Second Wave:അമേരിക്കക്ക് പിന്നാലെ സഹായ ഹസ്തവുമായി ഫ്രാൻസും


ഇന്ത്യയിൽ കോവിഡ് (Covid 19) രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നിരവധി രാജ്യങ്ങളാണ് സഹായഹസ്തവുമായി മുന്നോട്ട് വന്നിട്ടുള്ളത്. അറുന്നൂറിലധികം അവശ്യ ചികിത്സ ഉപകരണങ്ങളാണ് ബ്രിട്ടൺ ഇന്ത്യയ്ക്കായി എത്തിച്ച് നൽകുന്നത്.


ALSO READ: COVID Second Wave ന് ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷൻ, കമ്മീഷനെതിരെ കൊലപാതക കുറ്റം ചുമത്തണമെന്ന് Madras High Court


9 കണ്ടെയ്നറുകളായി ആണ് ബ്രിട്ടൺ വൈദ്യ സഹായങ്ങൾ ഇന്ത്യയിൽ എത്തിക്കുന്നത്. ഇതിൽ 495 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, 120 വെന്റിലേറ്ററുകൾ, 20 മാനുവൽ വെന്റിലേറ്ററുകൾ എന്നിവ ഉൾപ്പെടും. ന്യൂ ഡൽഹിയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷൻ നൽകുന്ന വിവരം അനുസരിച്ച് ഉപകരണങ്ങൾ എല്ലാം ഈ ആഴ്ചയിൽ തന്നെ ഇന്ത്യയിലെത്തിക്കും.


ALSO READ: കൊവിഡ് പ്രതിരോധം; വിരമിച്ച സൈനിക ഡോക്ടർമാരെ തിരിച്ച് വിളിക്കാൻ തീരുമാനം


ഇന്ത്യയിൽ സ്ഥിതി അതീവ രൂക്ഷമാകുന്ന സാഹചര്യത്തിൽ അമേരിക്കയും,ഖത്തറും, റഷ്യയും ഫ്രാൻസും ഒക്കെ ഇന്ത്യയെ സഹായിക്കാൻ മുന്നോട്ട് എത്തിയിരുന്നു. ഓക്‌സിജനടക്കമുള്ള സംവിധാനങ്ങൾ ഇവർ  ഇന്ത്യയിലേക്ക് എത്തിക്കുന്നത്.  8 അതിനൂതനവും കൂടുതൽ ശേഷിയുമുള്ള ഓക്‌സിജൻ (oxygen) ജനറേറ്റർ. റെസ്പിറേറ്ററുകൾ,ഇലക്ട്രിക് സിറഞ്ചുകൾ എന്നിവയൊക്കെ ഫ്രാൻസ് ഇന്ത്യയിൽ എത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.