New Delhi: ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് 8 തവണയാണ് എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റ് (ED) സമന്‍സ് അയച്ചത്. എന്നാല്‍ കഴിഞ്ഞ 7 തവണയും ഹാജരാകാതിരിക്കാന്‍ കാരണങ്ങള്‍ നിരത്തിയ കേജ്‌രിവാള്‍ എട്ടാം തവണ സമന്‍സിന് മറുപടി നല്‍കിയിരിയ്ക്കുകയാണ്...!!


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Horoscope Today, March 4: ഈ രാശിക്കാർക്ക് സാമ്പത്തിക മേഖലയിൽ നേട്ടം!! ഇന്നത്തെ രാശിഫലം 


അതായത്, മാർച്ച് 12ന് ശേഷം എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റിന്‍റെ സമന്‍സിന് മറുപടി നൽകാൻ തയ്യാറാണ് എന്ന്  അരവിന്ദ് കേജ്‌രിവാള്‍ വ്യക്തമാക്കി. എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റ് നല്‍കിയ എട്ടാം തവണത്ത സമന്‍സ് അനുസരിച്ച് ഹാജരാകേണ്ട ദിവസമായിരുന്നു മാര്‍ച്ച്‌ 4. 


Also Read: SSLC Exam 2024: ഇത്തവണത്തെ എസ്എസ്എല്‍സി സോഷ്യൽ സയൻസ്  പരീക്ഷയില്‍ വന്‍ മാറ്റം, കുട്ടികള്‍ അറിഞ്ഞിരിക്കേണ്ടത് 


നിയമപരവും നടപടിക്രമപരവുമായ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹി മുഖ്യമന്ത്രി ഇതിനോടകം ഏഴ് സമൻസുകൾ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍, എട്ടാം തവണത്തെ സമന്‍സിന് അദ്ദേഹം കത്തിലൂടെ മറുപടി നല്‍കി. കത്തില്‍ മുഖ്യമന്ത്രി കേജ്‌രിവാള്‍ ഇഡിയോട് മാർച്ച് 12 ന് ശേഷമുള്ള തീയതി ആവശ്യപ്പെട്ടിരിയ്ക്കുകയാണ്. തനിക്ക് അയച്ച ഇഡി സമൻസ് നിയമവിരുദ്ധമാണെന്നും എന്നാൽ കേസുമായി ബന്ധപ്പെട്ട കേന്ദ്ര ഏജൻസിയുടെ ചോദ്യങ്ങൾക്ക് താൻ ഉത്തരം നൽകുമെന്നും എഎപി ദേശീയ കൺവീനർ മറുപടി കത്തില്‍ പറയുന്നു.  


മാർച്ച് 12ന് ശേഷം ഹാജരാകാനുള്ള തീയതി മുഖ്യമന്ത്രി കേജ്‌രിവാൾ ഔദ്യോഗികമായി ED യോട് അഭ്യർത്ഥിച്ചു. വീഡിയോ കോൺഫറൻസിംഗിലൂടെ ഹിയറിംഗിൽ പങ്കെടുക്കാനുള്ള മുഖ്യമന്ത്രിയുടെ ഉദ്ദേശ്യം എഎപി പാർട്ടി സ്ഥിരീകരിച്ചു.
 
ഡൽഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഇതിനോടകം 8 സമന്‍സ് ആണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് അയച്ചത്. എന്നാല്‍, പല കാരണങ്ങള്‍ നിരത്തി കേജ്‌രിവാള്‍ ഹാജരായിരുന്നില്ല. 


കോടതി ഉത്തരവിട്ടാൽ ഇഡിക്ക് മുന്നിൽ ഹാജരാകുമെന്നും  എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്  പക്ഷപാതപരമായും രാഷ്ട്രീയ ലക്ഷ്യത്തോടെയുമാണ്‌ പ്രവർത്തിക്കുന്നത് എന്നും സമന്‍സുകള്‍ക്ക് മറുപടിയായി കേജ്‌രിവാള്‍ ആരോപിച്ചിരുന്നു. കൂടാതെ, അന്വേഷണത്തിന്‍റെ സ്വഭാവത്തെയും വ്യാപ്തിയെയും കുറിച്ചുള്ള തന്‍റെ അന്വേഷണങ്ങൾക്ക് ED യിൽ നിന്ന് ഒരു പ്രതികരണവും ലഭിച്ചിട്ടില്ലെന്നാണ് കേജ്‌രിവാളിന്‍റെ നിലപാട്. 


2023 ഫെബ്രുവരിയിൽ റദ്ദാക്കിയ ഡൽഹിയുടെ പുതിയ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ഉണ്ടായ ക്രമക്കേടുകൾ സംബന്ധിച്ചാണ് കേസ്. ഈ കേസ് ഒരേ സമയം സിബിഐയും  ഇഡിയും അന്വേഷിക്കുകയാണ്. മദ്യ നയത്തില്‍ വന്‍ കള്ളക്കളി നടന്നിട്ടുണ്ട് എന്ന് പ്രതിപക്ഷം ആരോപിച്ചതോടെ എക്‌സൈസ് നയം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. 


മദ്യനയ രൂപീകരണം, നയം അന്തിമമാക്കുന്നതിന് മുമ്പ് നടന്ന ചർച്ചകൾ, കൈക്കൂലി ആരോപണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസിൽ കേജ്‌രിവാളിന്‍റെ മൊഴി രേഖപ്പെടുത്താൻ ഇഡി ആഗ്രഹിക്കുന്നു.  എന്നാല്‍,  ED നടപടി നിയമവിരുദ്ധമാണ് എന്നും തന്നെ അറസ്റ്റുചെയ്യുകയും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തടയുകയുമാണ് ഏജൻസിയുടെ ലക്ഷ്യമെന്നും കേജ്‌രിവാള്‍ ആരോപിക്കുന്നു. 


കേജ്‌രിവാളിന്‍റെ മന്ത്രിസഭയിലെ ഉപ മുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിച്ച് 2023 ഫെബ്രുവരി 26 ന്  സിബിഐ അറസ്റ്റ് ചെയ്തിരുന്നു. സിസോദിയ തന്‍റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും മദ്യ കരാറിൽ ചില സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കുകയും ചെയ്‌തെന്നാണ് ആരോപണം. ഇയാള്‍ ഇപ്പോഴും ജയിലിലാണ്. കേസില്‍ പങ്കുണ്ട് എന്ന കാരണത്താല്‍ ആം ആദ്മി പാര്‍ട്ടിയുടെ ഏക എംപി സഞ്ജയ്‌ സിംഗും ജയിലിലാണ്.  



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.