ബംഗ്‌ളൂരു: പുതുവര്‍ഷദിനത്തില്‍ പുലര്‍ച്ചെ യുബംഗ്‌ളൂരുവില്‍ റോഡില്‍ വെച്ച് ബൈക്ക് യാത്രികര്‍ ആക്രമിച്ച സംഭവത്തില്‍ നാലുപേരെ പോലിസ് അറസ്റ്റുചെയ്തു‍. ഇവര്‍ക്ക് യുവതിയുമായി മുന്‍ പരിചയമുണ്ടെന്നാണ് ചോദ്യംചെയ്യലില്‍ നിന്ന് വ്യക്തമായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അറസ്റ്റിലായവരിലൊരാള്‍ ഒരു ഗുഡ്‌സ് വാന്‍ ഡ്രൈവറാണ്. രണ്ടുപേര്‍ കൊറിയര്‍ ഡെലിവറി നടത്തുന്നവരും ഒരാള്‍ ബികോം വിദ്യാര്‍ഥിയുമാണ്. അറസ്റ്റിലായവരില്‍ രണ്ടു പേര്‍ പാര്‍ട് ടൈമായി ഒരു റെസ്റ്റോറണ്ടിന്‍റെ പാര്‍സല്‍ വിതരണം നടത്തുന്നവരാണ്. ഇവര്‍ പീഡനത്തിനിരയായ യുവതിയുടെ വീട്ടില്‍ ഭക്ഷണം വിതരണം ചെയിതിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടതായി പോലിസ് പറഞ്ഞു. 


ലൈംഗികമായി അക്രമിക്കുന്നതിന് മുന്‍പ് ഇവര്‍ ഒരാഴ്ചയോളം യുവതിയെ നിരീക്ഷിച്ചു. പുതുവര്‍ഷപ്പുലരിയില്‍ യുവതി ഭക്ഷണത്തിന് ശേഷം ഇറങ്ങിയത് ഇവര്‍ ജോലി ചെയ്യുന്ന ഹോട്ടലില്‍ നിന്നുമാണ്. തുടര്‍ന്ന് യുവതിയെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് കടന്നു പിടിക്കുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. യുവാക്കളെ ചോദ്യം ചെയ്തതില്‍ നിന്നും യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും കണ്ടെത്താനായിട്ടില്ല. 


നേരത്തെ, പ്രതികള്‍ക്കെതിരെ ലൈംഗിക അതിക്രമത്തിനും മോഷണ ശ്രമത്തിനും കേസെടുത്തിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമീഷണര്‍ പ്രവീണ്‍ സൂദ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.