ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്നും കോവിഡ് മാനേജ്മെന്റിന് സജ്ജരായിരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദേശിച്ചു. ഇന്ത്യയിൽ 6,050 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഉന്നതതല യോ​ഗം വിളിച്ചുചേർത്തിരുന്നു. രാജ്യത്ത് 5,335 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ വ്യാഴം, വെള്ളി ദിവസങ്ങളിൽ മാത്രം 600 കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇൻഫ്ലുവൻസ പോലുള്ള രോ​ഗങ്ങളും (ഐഎൽഐ) ഗുരുതരമായ അക്യൂട്ട് റെസ്പിറേറ്ററി അണുബാധ (എസ്എആർഐ) കേസുകളും നിരീക്ഷിച്ചുകൊണ്ട് എമർജൻസി ഹോട്ട്‌സ്‌പോട്ടുകൾ തിരിച്ചറിയാൻ കേന്ദ്ര ആരോ​ഗ്യമന്ത്രി നിർദേശം നൽകി. കോവിഡ് പരിശോധനകളും വാക്സിനേഷനും വർധിപ്പിക്കാനും ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. 


ALSO READ: Covid India Update: കോവിഡ് വ്യാപനം തീവ്രം, 24 മണിക്കൂറിനുള്ളിൽ 5,000 ലധികം പുതിയ കേസുകൾ


വെർച്വൽ മീറ്റിംഗിൽ സംസ്ഥാന ആരോഗ്യ മന്ത്രിമാരും പ്രിൻസിപ്പൽ, അഡീഷണൽ ചീഫ് സെക്രട്ടറിമാരും പങ്കെടുത്തു. ഇന്ത്യയിലെ സജീവ കോവിഡ് കേസുകൾ 28,303 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.39 ശതമാനമാണ്. പോസിറ്റീവ് സാമ്പിളുകളുടെ ജീനോം സീക്വൻസിങ് വർധിപ്പിക്കുന്നതിനൊപ്പം കോവിഡിനെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനും കേന്ദ്ര ആരോ​ഗ്യമന്ത്രി നിർദേശം നൽകി.


ഏപ്രിൽ 10, 11 തീയതികളിൽ എല്ലാ ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങളുടേയും മോക്ക് ഡ്രില്ലുകൾ നടത്താൻ സംസ്ഥാന ആരോഗ്യ മന്ത്രിമാരോട് കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു. ഏപ്രിൽ എട്ട്, ഒമ്പത് തിയതികളിൽ ജില്ലാ ഭരണകൂടങ്ങളുമായും ആരോഗ്യ ഉദ്യോഗസ്ഥരുമായും ആരോഗ്യ വകുപ്പ് തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.