New Delhi: അടുത്ത വര്‍ഷം, അതായത് 2024 ല്‍ നടക്കാന്‍ പോകുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍  രാജ്യം ഭരിയ്ക്കുന്ന BJP യ്ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒറ്റക്കെട്ടായി അണിനിരത്താനുള്ള ശ്രമത്തിലാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍...!! അതിനായുള്ള കഠിന ശ്രമങ്ങളാണ് മാസങ്ങളായി അദ്ദേഹം നടത്തിവരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Friday Tips: നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും നിറയും, വെള്ളിയാഴ്ച ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം 


തന്‍റെ ശ്രമങ്ങളുടെ ഭാഗമായി നിരവധി പ്രാദേശിക പാര്‍ട്ടി നേതാക്കളെ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ്‌ നേതാക്കളായ രാഹുല്‍ ഗാന്ധി, പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചയോടെ ആരംഭിച്ച ഈ ഉദ്യമത്തിന്‍റെ ഭാഗമായി തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ തുടങ്ങിയവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.


Also Read:  2000 Currency Notes: 2000ന്‍റെ നോട്ടുകൾ മാറ്റിയെടുക്കാനുള്ള നടപടി ക്രമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി


തന്‍റെ ശ്രമങ്ങള്‍ക്ക് കൂടുതല്‍ ആക്കം നല്‍കുന്നതിന്‍റെ ഭാഗമായി ഇപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നിർണായക  യോഗം അദ്ദേഹം വിളിച്ചു ചേര്‍ത്തിരിയ്ക്കുകയാണ്. ജൂണ്‍ 12 ന് പറ്റ്നയിലാണ് യോഗം നടക്കുക. ബീഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ ജൂൺ 12 ന് വിളിച്ചുചേർത്ത വലിയ പ്രതിപക്ഷ യോഗത്തിൽ  കോൺഗ്രസ് പാര്‍ട്ടിയും പങ്കെടുക്കും എന്നാണ് റിപ്പോര്‍ട്ട്.    
 
ജൂൺ 12 ന് പറ്റ്നയിൽ നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് വ്യാഴാഴ്ച  വ്യക്തമാക്കി. എന്നാൽ ആരാണ് പാര്‍ട്ടിയ്ക്കുവേണ്ടി യോഗത്തിൽ പങ്കെടുക്കുക എന്നത് ഇതുവരെ തീരുമാനിച്ചിട്ടില്ല. യോഗത്തിൽ ആരൊക്കെ പങ്കെടുക്കണമെന്ന് കോൺഗ്രസ് പാർട്ടി ഉടൻ തീരുമാനിക്കുമെന്ന് എഐസിസി കമ്മ്യൂണിക്കേഷൻസ് ജനറൽ സെക്രട്ടറി ജയറാം രമേശ് മാധ്യമങ്ങളോട് പറഞ്ഞു. 


പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിൽ കോൺഗ്രസ് തീർച്ചയായും പങ്കെടുക്കുന്നുണ്ട്, രാഹുൽ ഗാന്ധി ഇപ്പോൾ യുഎസ് സന്ദർശനത്തിലാണ്, കോൺഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ പറ്റ്ന യോഗത്തിൽ പാർട്ടിയെ പ്രതിനിധീകരിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല, അദ്ദേഹം വ്യക്തമാക്കി. 


അതേസമയം, ഇന്ത്യയിലുടനീളമുള്ള എല്ലാ സംസ്ഥാനങ്ങളിലും അടിത്തറയുള്ള ഏറ്റവും വലിയ പാർട്ടിയെന്ന നിലയിൽ കോൺഗ്രസ് പ്രതിപക്ഷ സ്ഥലത്ത് പ്രഥമസ്ഥാനം അവകാശപ്പെടുന്നു. ഏത് സംയുക്ത പ്രതിപക്ഷ വേദിയിലും തങ്ങളുടെ പാർട്ടിക്ക് മാത്രമേ കേന്ദ്രബിന്ദുവാകാൻ കഴിയൂ എന്ന് കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടു. ഇത് പ്രാഥമിക യോഗമാണെന്നും പ്രതിപക്ഷ ഐക്യം രൂപീകരിക്കാനുള്ള നടപടികളുടെ ഭാഗമാണ് ഇതെന്നും കോൺഗ്രസ് പറഞ്ഞു. 


വിവിധ പ്രാദേശിക പാർട്ടികളുടെ നേതാക്കളുമായും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും കൂടിയാലോചിച്ചാണ് ജൂൺ 12 ന് നിതീഷ് കുമാർ യോഗം നിശ്ചയിച്ചത്. പ്രതിപക്ഷ പാർട്ടികളുടെ മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. 


ബിജെപിയെ ഒറ്റക്കെട്ടായി നേരിടാൻ ഒരു പൊതുവേദിയിൽ ഒന്നിപ്പിക്കാനുള്ള ശ്രമത്തിൽ നിതീഷ് കുമാർ കഴിഞ്ഞ മാസങ്ങളിലായി നിരവധി പ്രതിപക്ഷ നേതാക്കളെ കാണുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.