ന്യൂഡല്‍ഹി: ഇന്ത്യാ ചരിത്രത്തില്‍ ഇരുട്ടിന്റെ മണിക്കൂറുകളായിരുന്നു അടിയന്തരാവസ്ഥയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ജനാധിപത്യമാണ് ഇന്ത്യയുടെ യഥാര്‍ഥ ശക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റേഡിയോ സംഭാഷണ പരമ്പര മന്‍കി ബാത്തിന്‍റെ  21ാമത് പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്‍ കി ബാത്ത് എന്ന പരിപാടിക്ക് തന്നെ നിരവധി വിമര്‍ശങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജനാധിപത്യ രാജ്യത്ത് സര്‍ക്കാറിന്‍്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ഓരോ പൗരനുമുണ്ട്. 1975 ജൂണ്‍ 25, 26 ലെ അടിയന്തരാവസ്ഥ എന്ന കറുത്ത ദിനങ്ങളിലൂടെ രാജ്യം കടന്നുപോയതിന്‍റെ  ഓര്‍മകളിലാണ് നാം. രാജ്യത്തെ ജനത ജനാധിപത്യത്തില്‍ പൂര്‍ണ വിശ്വാസമര്‍പ്പിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.ജൂണ്‍ 21 ന് രാഷ്ട്രം യോഗാദിനം ആചരിച്ചു. നവമാധ്യമങ്ങളും യോഗദിനാചരണത്തില്‍ സജീവമായി. യു.എന്നിന്‍്റെ കീഴില്‍ യോഗക്ക് പ്രചാരം ലഭിച്ചു. ജീവിതശൈലി രോഗങ്ങളെ അകറ്റാന്‍ യോഗാഭ്യാസങ്ങളിലൂടെ കഴിയുമെന്ന നിങ്ങളുടെ അനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കണമെന്നും മോദി പറഞ്ഞു.


ഇന്ത്യയില്‍ നിന്ന് മൂന്ന് വനിതാ പൈലറ്റുമാര്‍ യുദ്ധ വിമാനങ്ങള്‍ പറത്തുന്നതിന് യോഗ്യത നേടിയത് അഭിമാനകരമാണ്. 20 ഉപഗ്രഹങ്ങളെ ഒരുമിച്ച് വിജകരമായി വിക്ഷേപിച്ച് ചരിത്രനേട്ടം കൈവരിച്ച ഐ.എസ്.ആര്‍. ഒയിലെ ശാസ്ത്രഞ്ജരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.