സാമ്പത്തിക ക്രമക്കേട്: സിബിഐയ്ക്ക് പിന്നാലെ ലാലുപ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തു
ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ പുതിയ കേസ്.
ന്യൂഡൽഹി: നിതീഷ് എൻ.ഡി.എ സഖ്യത്തിന്‍റെ പിന്‍ ബലത്തോടെ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ പുതിയ കേസ്.
കേന്ദ്ര റയില്‍വേ മന്ത്രിയായിരിക്കെ ഐആര്‍സിടിസിയുടെ ഹോട്ടല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണത്തിന്‍റെ ഭാഗമായാണ് ഇഡി കേസെടുത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ലാലുവിന്‍റെയും ബന്ധുക്കളുടേയും വീടുകളിലും മറ്റ് കേന്ദ്രങ്ങളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു.
2006 ജനുവരിയില്‍ ഐ.ആർ.സി.ടി.സി റാഞ്ചിയിലേയും പുരിയിലേയും ബി.എന്‍.ആര് ഹോട്ടലുകള്‍ ഏറ്റെടുത്തിരുന്നു. സുജാത ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് ഇവയുടെ നടത്തിപ്പ് ചുമതല 15 വര്‍ഷത്തേക്ക് ലീസിന് നല്കി.
ബി.എന്‍.ആര് ഹോട്ടലുകള്‍ ഏറ്റെടുക്കാന്‍ കരാര്‍ തുകയായി 15.45 കോടിയും ലൈസന്‍സസ് ഫീസായി 9.96 കോടിയുമാണ് സുജാത ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയത്. ഐ.ആർ.സി.ടി.സിയുടെ കരാറിന് പകരമായി ലാലുവിന്‍റെ സഹായി പ്രേം ചന്ദ് ഗുപ്തക്ക് സുജാത ഹോട്ടല്‍സ് രണ്ടേക്കര്‍ ഭൂമി നൽകിയെന്നാണ് പരാതി.