ബെം​ഗളൂരു: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെ മൂന്ന് പേർക്കായുള്ള തിരച്ചിലിനിടെ ​ഗം​ഗാവലി നദിയിൽ നിന്ന് ലോറിയുടെ എ‍ഞ്ചിൻ ലഭിച്ചു. എന്നാൽ, ഇത് അർജുൻ ഓടിച്ചിരുന്ന ലോറിയുടേത് അല്ലെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

അർജുൻ ഓടിച്ചിരുന്ന ലോറിയുടെ എഞ്ചിൻ ഭാരത് ബെൻസിന്റേതും ഇപ്പോൾ ലഭിച്ചിരിക്കുന്നത് ടാറ്റയുടെ എഞ്ചിനുമാണ്. ഇത് ടാങ്കറിന്റേതാണോ അതോ മറ്റേതെങ്കിലും ലോറിയുടേതാണോയെന്ന് പറയാനാകില്ലെന്ന് മനാഫ് പറയുന്നു. പുഴയിൽ നിന്ന് ലഭിച്ച എഞ്ചിൻ പുറത്തേക്കെടുത്തിട്ടുണ്ട്. ഡ്രഡ്ജർ ഉപയോ​ഗിച്ച് തിരച്ചിൽ നടത്തുന്നതിനൊപ്പം മുങ്ങൽ വിദ​ഗ്ധൻ ഈശ്വർ മാൽപെയും സംഘവും തിരച്ചിൽ നടത്തുന്നുണ്ട്.


ഈശ്വർ മാൽപെയുടെ നേതൃത്വത്തിൽ പുഴയിൽ മുങ്ങിയും തിരച്ചിൽ നടത്തുന്നുണ്ട്. ഇന്നലെ നടത്തിയ പരിശോധനയിൽ ഈശ്വർ മാൽപെയ്ക്കും സംഘത്തിനും അർജുന്റെ ലോറിയിൽ ഉണ്ടായിരുന്ന അക്കേഷ്യ മരത്തടി ലഭിച്ചിരുന്നു. ഇത് അർജുന്റെ ലോറിയിലുണ്ടായിരുന്ന തടി തന്നെയാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിരുന്നു.



മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.