ചണ്ഡീ​ഗഡ്: ഹരിയാനയിലെ ക്വാറിയിലുണ്ടായ മണ്ണിടിച്ചിലിൽ 4 പേർ മരിച്ചു. നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടപ്പുണ്ട്. ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് ആണ് അപകടത്തിൽ നാല് പേർ മരിച്ചതായി സ്ഥിരീകരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

''ഹരിയാനയിലെ ഭിവാനി ജില്ലയിലെ ക്വാറിയിൽ നടന്ന സംഭവത്തിൽ അതിയായ ദുഃഖമുണ്ട്. ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ഗാസിയാബാദിൽ നിന്ന് ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), മധുബനിൽ നിന്ന് സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), ഹിസാറിൽ നിന്നുള്ള ആർമി യൂണിറ്റ് എന്നിവരും രക്ഷാപ്രവർത്തനത്തിന് എത്തും. ഇതുവരെ നാല് പേർ മരിച്ചു'' - മന്ത്രി ട്വീറ്റ് ചെയ്തു.


Also Read: ഹരിയാനയിൽ മണ്ണിടിച്ചിൽ, 2 പേർക്ക് പരിക്ക്, നിരവധി പേരെ കാണാതായി


ശനിയാഴ്ച രാവിലെയാണ് ഭിവാനി മേഖലയിലെ ക്വാറിയിൽ അപകടമുണ്ടായത്. രക്ഷാപ്രവർത്തനം വേ​ഗത്തിലാക്കാനും പരിക്കേറ്റവർക്ക് അടിയന്തര സഹായവും ഉറപ്പാക്കാൻ പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ട്വീറ്റ് ചെയ്തിരുന്നു. വാഹനങ്ങളിൽ പോയ തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. തോഷാം ബ്ലോക്കിലെ ദാദം ഖനനമേഖലയില്‍ മലയുടെ വലിയൊരു ഭാഗം ഇടിഞ്ഞാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികള്‍ പറയുന്നു. 


Also Read: Covid Maharashtra | 10 മന്ത്രിമാർക്കും ഇരുപതിലധികം എംഎൽഎമാർക്കും കോവിഡ് സ്ഥിരീകരിച്ചതായി ഉപമുഖ്യമന്ത്രി അജയ് പവാർ


ദേശീയ ഹരിത ട്രൈബ്യൂണല്‍ പ്രദേശത്തെ ഖനന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനം നീക്കിയതിന് ശേഷം ദാദം മേഖലയിലും ഖനക് പഹാരിയിലും വന്‍തോതില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. മലിനീകരണത്തെ തുടര്‍ന്ന് ഹരിത കോടതി ഏര്‍പ്പെടുത്തിയ രണ്ട് മാസത്തെ വിലക്ക് വ്യാഴാഴ്ച പിന്‍വലിച്ച് വെള്ളിയാഴ്ചയാണ് ഖനനം പുനരാരംഭിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.